2009, മാർച്ച് 1, ഞായറാഴ്‌ച

സ്വപ്നങ്ങള്‍ക്ക് പ്പേറ്റുനോവായി

അഗ്രഹാരതിലന്നുക്ലാവ് പിടിച്ച
നിലവിളക്കിലെ
കരിംന്തിരി മരണ ശ്വാസ്സം
വലിക്കുന്ന അരണ്ട
വെളിച്ചത്തിലാണന്നു ഓര്‍മ്മ,

ഞാനാ ചിതല്‍ മുടിച്ച വരണ്ടു
കരയുന്ന കതക് തുറന്നു
നിന്‍ മിഴിനീര്‍ തുടയ്ക്കാതെ
യാത്ര പറഞ്ഞു പ്പോയത്.

പി൯വിളി വിളിച്ചു ജീവ൯റ
കറതുടച്ചു ഉടുവസ്ത്രം മാറോടണച്ചു
നീ കരഞ്ഞപ്പോള്‍ !
കൊടുംങ്കാറ്റും ,പേമാരിയും,
പ്രളയവും, പെയ്തിറങ്ങി.
പെരുവഴിയും മുങ്ങി.

നീളുന്ന ജീവിത പാതയിലന്നു
ഇരുട്ടും കൊഴുത്തു വളര്‍ന്നിരുന്നു
പിന്നെ ഋതുക്കള്‍
വര്‍ഷാന്ത്യങ്ങളിലേക്ക് വിടപ്പറഞ്ഞു

ഒടുവില്‍ കാര്‍മേഘങ്ങളും
മെല്ലെ വഴി മാറി
മാനം തെളിഞ്ഞു ഉണര്‍ന്നപ്പോള്‍
എന്‍റെ വിയര്‍പ്പിനു നിന്‍റെ ഗന്ധം

കലിതുള്ളി കാലമൊടുങ്ങിയവഴിയേ
മടക്ക യാത്രയ്ക്ക് ഒരുങ്ങവേ
പിന്നെയും പ്രണയം
വസന്തം വിരിക്കുന്നു.

ആകാശങ്ങള്‍ക്കു കീഴെ
നമ്മുടെ സ്വപ്നങള്‍ക്ക്
പ്പേറ്റുനോവായി.

തിളക്കുന്ന വിപ്ലവങ്ങള്‍
പരാജയ പെടുത്തിയ
നിന്‍ കണ്‍ പോളകള്‍ മെല്ലേ
തുറക്കുക .

നമുക്കിനിയാ
പ്പെരുവെയിലുണക്കാത്ത
സ്വപ്ന തിനിത്തിരി നിറം പകരാം

നാം പകച്ചുനിന്നാ വഴിയേ
വ്യസന ഗുന്നിതം മറന്നു
പ്രണയം പുതച്ചിറങ്ങാം

ഇന്നും കാഞ്ഞിരമാണ് വര്ത്തമാനമെങ്കിലും
അന്നില്ലാത്തൊരാ നെഞ്ചുറപ്പിന്നാവോളമുണ്ടതില്‍
കാലം മിനുക്കിത്തെളിച്ച അറിവിന്റെ പാല്‍വെളിച്ചവും