2011, നവംബർ 29, ചൊവ്വാഴ്ച

പുല്ലുവിലയാണ്

മുല്ലപെരിയാറിന്റെ കാര്യത്തിൽ പുല്ലുവിലയാണ് കേന്ദ്രത്തിനും,സുപ്രിംകോടതിക്കും. രാജ്യമൊരു വലിയ ദുരന്തമുഖത്താണന്നു പലയാവർത്തി വാമൊഴിയാൽ മൊഴിഞ്ഞിട്ടും അച്ചുനിരത്തി പറഞ്ഞിട്ടും തെല്ലും കുലുക്കമില്ലാതെ കേരളത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ് കേന്ദ്രവും,കോടതിയും.സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു ഈ വിഷയമറിയാവുന്ന ആർക്കുമറിയാം.

വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.

ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.

ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.

സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.

ഡാംപ്പൊട്ടി നാലുജില്ലകളിൽ പെടുന്ന ജനങ്ങൾ അറബികടലിലേക്കു ഒഴുകിപോയാലും ഇക്കണക്കിനു കോടതിയും കേന്ദ്രസർക്കാറും അനങ്ങില്ല.അത് സ്വഭാവികമായ ഒരുദുരന്തം മാത്രം. അന്നും തമിഴ്നാട് കേരളത്തിൽനിന്നും കരാർ പ്രകാരം കിട്ടാനുള്ള വെള്ളത്തിനായി സുപ്രിംകോടതിയിൽ കേസുകൊടുക്കുമായിരിക്കും. ഡാം പൊട്ടുന്നതൊ ജനങ്ങൾ ചത്തൊടുങ്ങുന്നതോ ലാഭകരമായ കച്ചവടമല്ലാത്തത്കൊണ്ട് കോടതിയും നിലപാടുസ്വീകരിക്കണ്ട കേന്ദ്രസർക്കാരും കേരളം കുറ്റകരമായ അനാസ്ഥകാട്ടിയെന്നു പറയും..

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

നമുക്ക് ഉണർന്നിരിക്കാം

ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം ..

2011, മാർച്ച് 19, ശനിയാഴ്‌ച

പ്രിയരേ
സൌദി അറേബിയായിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീശത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കണ്ട ബ്ലോഗർമാർ ഈ മീറ്റിലും
പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീ‍റ്റിന്റെ “ലോഗോ“

ഇതിനൊപ്പം കൊടുക്കുന്നുണ്ട്

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

പൊള്ളുന്നനിശ്വാസ്സങ്ങൾ

മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന്‍ ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജ്ജന്മപാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍

2011, ജനുവരി 16, ഞായറാഴ്‌ച

"എ നെഗറ്റീവ്"

ഏഴാം നിലയിലെ നാലാംവാര്‍ഡില്‍
"എ നെഗറ്റീവ്" കാത്തൊരു പ്രാണൻ,
ഉറങ്ങാത്ത മിഴികളാല്‍ പരിഭവിക്കുന്നു.
വഴികൾതിരഞ്ഞ് മകന്റെദുഖം പെരുവഴിയെ.

വൈദ്ദ്യന്‍ പറഞ്ഞു ഭയക്കണം,
ജീവനുവേണ്ടുന്നചോര നന്നേ
കുറഞ്ഞത് പകരുവാന്‍ കഴിയണം
വേഗമെത്രയും തിരഞ്ഞ് പോകുക.

ആശുപത്രിപടിക്കല്‍ പണത്തിനുപകരമായി
വില്‍ക്കുന്നവരോടു പതിവില്‍ കൂടുതല്‍നൽകാം
എന്നു പറഞ്ഞപ്പോള്‍ "എ നെഗറ്റീവ്"
തിരഞ്ഞു പോകൂ എന്നൊരു നിര്‍ദ്ദേശം.

തിരഞ്ഞൊടുവില്‍ തടഞ്ഞതൊരു
മരംവെട്ടുകാരന്‍ പണികഴിഞ്ഞ് മരുന്നടിച്ചവൻ,
മറുവാക്കുപ്പറയാതെ സമ്മതംമൂളി
മടങ്ങുവാന്‍ മൊഴിഞ്ഞുസ്നേഹം.

സന്തോഷമായി ഗന്ധിതലമടക്കി
കയ്യില്‍ തിരുകുമ്പോളൊരപേക്ഷയും കൊടുത്തു
ദയവായിഓർക്കുക മരുന്നിനുപോലും
ഇന്നിനീവേണ്ട നാളെ പുലര്‍ച്ചക്കുവരാം.

പുലര്‍ച്ചയില്‍ പൂവന്‍കോഴികള്‍ നിലവിളിക്കുംനേരം
കിണറ്റിലെ തണുത്തവെള്ളം പറഞ്ഞത് "എ നെഗറ്റീവ് "
കുളിക്കുമ്പോളും മരംവെട്ടുകാരന്‍റെ മുഖംമന്ത്രിച്ചു
നിങ്ങൾ വൈകാതിരുന്നാൽ മതി.

ലാബില്‍ കയറ്റുമ്പോള്‍ വിറയ്ക്കുന്ന
മരംവെട്ടുകാരന്റെ കൈനോക്കി
നിർദ്ദയം വിദഗ്ദ്ധന്‍ മൊഴിഞ്ഞു
ഹേ... മറ്റൊരാളെ കൊണ്ടു വരൂ !

സുപരിചിതനായ സഖാവിനോടു മനസ്സുതുറന്നപ്പോള്‍
ആശ്വാസമായി കൂട്ടത്തിലൊരാള്‍
നീണ്ടവഴിയെ അലഞ്ഞൊടുവില്‍
കണ്ടു പറഞ്ഞപ്പോള്‍ ഉള്ളിലൊരു പനിയുണ്ടു
പകര്‍ന്നാല്‍ പലപനിയുള്ളതല്ലേ സൂക്ഷിക്കണമെന്ന് .

കടശിയിൽ വിഷാദഗർഭംധരിച്ചു നിക്കുമ്പോൾ
ഒർമ്മപെരുക്കങ്ങളിൽ പഴയചങ്ങതി,
ഓടികിതച്ച് പണിശാലയിലെത്തി
പറഞ്ഞപ്പോൾ മനസിനൊപ്പം പാഞ്ഞെത്തി.

മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
അതിലും സുമനസ്സുള്ളവരെ കണ്ടാല്‍ഭാഗ്യം
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.