2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

മാലാഖ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നു

1
നോവറിഞ്ഞ അമ്മയും
നൊന്തു പെറ്റ മക്കളും
ഏറേകുറഞ്ഞൊരു
വ൪ത്തമാനത്തില്
നിന്‍റെ എന്‍റെയും
ഹൃദയശുദ്ധികള്‍
കുമ്പസാരകൂട്ടില്‍്
വിറങ്ങലിക്കെവേ
നാം സുഖതൃശ്ണക്കായി
പരസ്പരം പകുത്തെടുത്തയാ
സദാചാരത്തിന്‍റെ സീമാകളിന്നു
മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു
2
ദിനംതോറും പെരുകുന്നു
മലീനമാകുന്ന ഗര്‍ഭാശയങ്ങള്‍്
ജീവിത തിരക്കിനിടനാഴികളില്‍
പുഴുക്കുത്തു വീണ പുതു
സംസ്കാരത്തിന്‍റെ
ദിനചരൃകളില്‍
പാശ്ചാതൃ
പരിവേഷത്തി൯
പറുദീസകളില്‍
പരുശുദ്ധി പരിഹാസൃമാകുന്ന
നാഗരിക ഭ്രമങ്ങലില്‍
ബോധമറ്റ അപഥസന്ചാരങ്ങളില്‍
സൗന്ദരൃ ചന്തകളില്‍
കച്ചവട തന്ത്രങ്ങളില്‍
തൊഴിലിടങ്ങളില്‍ പാഠശാലകളില്‍
മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു
3
നേരംപ്പോക്കിനനുരാഗങ്ങളില്‍
അണപ്പൊട്ടിയ വികാരത്തി൯ ജീവ൯
ആദുരാലയത്തി൯
കുടുസുമുറികളില്‍ വാകീറുംമുന്നേ
വധിക്കപെടുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍
ഒന്നു കരയാതെ ഒടുങ്ങുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍
4
നാം പരമരഹസൃമായി
നുണഞ്ഞൊരു നി൪വൃതി
ജീവസ്പന്തനം
ക്ഷണിക കാമത്തി൯റിരുട്ടില്‍
കുരുത്ത മാനകേടുകള്‍
നിന്‍റെ എന്‍റെയും
നി൪ദയത്വത്തിന്‍റെ
രക്ത സാക്ഷികള്‍
5
പതിവായിപാളം തെറ്റിപ്പായും
താളംതെറ്റിയ നമ്മള്‍
തുടരും നെറി്കേടുകള്‍
പെരുകി പെരുകി
പാപത്തിന്‍പെരുംപാമ്പ്
ചുറ്റി വിഴുങി
നമ്മിലെ നന്മയെല്ലാം ഒടുങ്ങി
നി൪ദയം മാലാഖ കുഞ്ഞുങ്ങളെ
കൊന്നൊടുക്കുന്നു
ഭ്രൂണഹതൃയുടെ
പുത്ത൯ സദാചാരങ്ങളങ്ങനെ
അരങ്ങു തകര്‍ക്കുമ്പോള്‍
ജീവന്‍ മുറിഞ്ഞൊടുങ്ങിയ
മാലാഖ കുഞ്ഞുങ്ങള്‍ തന്‍
നിഷ്കളങ്ക നീല മിഴികള്‍
പൊഴിക്കും കണ്ണീരൊരു
മഹാപ്രളയം
സ൪വ്വവും ഒടുങ്ങുമാ
സുനാമി മുറ്റത്തെവിടെയോ
പതിയിരിക്കുന്നു .

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

കുഞ്ഞേ നീ ഉറങ്ങുക

കുഞ്ഞേ  ഉറങ്ങുക .
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍
ഒന്നുമില്ലാതെ വളരുക .
ഓമല്‍ മിഴികള്‍ക്കു കാട്ടുവാന്‍
കരുതിയതെല്ലാം കഴിഞ്ഞതും
കഥയിറ്റു പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ച്ചെക്കൊഒന്നുമേ ഇല്ലല്ലോ
കുഞ്ഞേ  ഉറങ്ങുക .

മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും, തഴുകലും
പുറംതട്ടിയുള്ള താരാട്ടു -
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ ഉറങ്ങുക

തൊടിയിലെപ്പാട്ടും ,പൂക്കളും
തുമ്പിയും ,പറമ്പിലാകേ..
പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമ്മരങ്ങള്‍,
കൊഴിയും പൂംമ്പൊടി ,
കണ്ണിമാങ്ങ ,അണ്ണാനുണ്ണും തേന്‍വരിക്ക
പുലര്‍ക്കാലം ഉണര്‍ത്തും കേഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസിതറയും ,കൊയ്ത്തും കറ്റയും
നിര...നിര..നിരയായി പാടം
തോടും, അതില്‍ മാനത്തുക്കണ്ണി
പരല് ,പൊത്ത ,നീര്‍ക്കോലി
വരമ്പത്ത്‌ തൊട്ടാവാടി ,കുറുന്തോട്ടി ,
തുമ്പ ,മുക്കുറ്റി, ചിത്രപ്പാലയും
ഉണ്ടായിരുന്നു ഇങ്ങനെ എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്ന് അന്യം.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക

പുലര്‍ച്ചെ കമുങ്ങിന്‍ പാളയില്‍
പച്ചമരുന്നു മണക്കും എണ്ണേലൊന്നു
പുരണ്ടു കുളിച്ചും ,ഒരമാരുന്നു നുണഞ്ഞും
ഓരായിരം കൊഞ്ചല്‍ മൊഴികള്‍
പുണരും കയ്യുകള്‍ എത്രയാ
വീടിന്‍ കുട്ടായ്മ എന്തെന്ന് അറിയാന്‍
വിധി ഇല്ലാത്തൊരു കുഞ്ഞേ നീ ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക

നാവിന്‍ തുമ്പില്‍ പൊന്നും, തേനും
തൊട്ടുതരും പാരമ്പര്യം പകരും
കയ്യിന്‍ പെരുമയും നേരും നെറിയും
എന്തെന്ന് അറിയാതുറങ്ങുക.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.

മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമുട്ടി കഥ എല്ലാമൂട്ടി
ഉറക്കിയ മുത്തശ്ശിയിന്നുണ്ടകലേ
വൃദ്ധസദനമതില്‍ തന്‍ നിഴല്‍ മാത്രം കുട്ടായി.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക.

എന്‍റെ ഗ്രാമ വഴിയിലേക്ക്...

എന്‍റെ ഗ്രാമ വഴിയിലേക്ക് മടങ്ങുന്നു
നന്‍മ പകരും അമ്മതന്‍
തഴുകലിഴുകിയകാറ്റിന്‍
മടിയിലേക്ക് മടങ്ങുന്നു
നഗരങ്ങള്‍ പൊള്ളിച്ച
നിനവുകള്‍ നീറും മനസ്സോടെ
നിര്‍വികാര നഗര വീഥികള്‍
മടുപ്പിച്ച കുളിരറ്റ മിഴിയുമായി
നഗരസന്ധ്യകള്‍ കവര്‍ന്ന ബോധമറ്റ
രാവിന്‍റെ കയര്‍പ്പില്‍ നിന്നും ,
ഹൃരദയ ശുദ്ധി അറ്റവരുടെ
നരകസൌഹൃദത്തില്‍ നിന്നും,
കപടത പുതച്ചവരുടെ
കളരിയില്‍ നിന്നേറ്റ മുറിവുമായി
പൌരിമാര്‍ പങ്കിട്ട വൃര്‍ത്ഥ
കാമങ്ങള്‍ പകര്‍ന്ന നോവുമായി
മറിയമാര്‍ പകര്‍ന്ന ലഹരിയില്‍
പൊലിഞ്ഞ നൈര്‍മല്ലൃ
നിലാരാവിന്‍ചന്തം നുകരാനെന്‍
ഗ്രാമ വഴിയിലേക്കു മടങ്ങുന്നു
കരിയിലകള്‍ നിറഞ്ഞ ഇടവഴിയെ
തുമ്പികള്‍ പാറും വയല്‍വഴിയെ
കിളിയുടെ മൊഴിയും കുറുകലും
കേള്‍ക്കും മാംതോപ്പിന്‍ വഴിയേ
കശുമാവുകള്‍ പ്രണയം കുടാന്
‍പന്തലുകെട്ടിയ കുന്നിന്‍ വഴിയേ
മടിയന്‍ വാവലുകള്‍ തലകീഴായി
ഉറങ്ങും കമുങ്ങിന്‍ തോപ്പിന്‍വഴിയെ
പാടം കാക്കും പരദേവതകള്‍
വാഴും വയല്‍ ക്ഷേത്ര വഴിയേ
ചേറുമണക്കും കുളിര്‍ക്കാറ്റും
മേഘതണല്‍ വീഴും വയലേലകളും
ജലതാളമുതിര്‍ക്കും ചെറുതോടുകളും
തെളിനീര്‍ ചാലുകള്‍ ചേരും
പാര്‍വതിമിഴി കുളങ്ങളും
പരല്‍ മീനുകള്‍ തണല്‍തേടും
പാടവക്കത്തെ വട്ടമരചോടും
കുളക്കോഴികള്‍ ഓടിയൊളിക്കും
കയ്തക്കാടിന്‍ പൊത്തും
കൊയുതുപ്പാട്ടും കുരവയും
ഞ്ഞാറ്റു വേലയും കളയെടുപ്പുമെന്‍
ഹൃദയമിടുപ്പിലേക്ക് മടങ്ങുന്നു
അമ്മമണക്കും മണ്ണിലേക്കു മടങ്ങുന്നു
ശാന്തമെന്‍ ഗ്രാമ വഴിയിലേക്കു മടങ്ങുന്നു

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രാണ ശ്വാസങ്ങളില്‍

ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .

ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .

നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു

ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഇനി

മലര്‍ക്കേ തുറന്നിട്ടേച്ചു പോയെന്‍ ജാതകം
ശനിദശ നിറഞ്ഞ ജീവിതം ,
മുജന്മ പാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ പൊള്ളുന്ന
നിശ്വാസ്സങ്ങളാണെന്‍് കവിതകള്‍ ..കവിതകള്‍