2009, ജൂൺ 14, ഞായറാഴ്‌ച

"അവസാന അദ്ധ്യായം "

എല്ലാം ഒടുങ്ങിയ
നിശബ്ദതയുടെ കടക്കലേക്ക്‌
വിറയാര്‍ന്ന ആ കത്തിനീളുന്നു.
"അവസാന അദ്ധ്യായം"
ഞാന്‍ ഭുമിയില്‍ മാപ്പിരക്കാന്‍
കാക്കാത്തമനസ് നിന്നില്‍നിന്ന് ,
തിരിച്ചെടുത്തവന്‍.
തിരിച്ചറിവിന്‍റെ പക്കല്‍ കടംചോദിച്ച ജീവന്‍
‍ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു .
മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം-അഥവ സ്നേഹം,
നീ എന്നോടു കയര്‍ക്കുമ്പോള്‍
‍ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത് .
മുഖം നഷ്ടപ്പെട്ടവര്‍ -
‍അത്രയും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ ?
നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.
കാരണം എന്നും നാം -
സൌകര്യങ്ങളില്‍ മുഖം അമര്‍ന്നിരിക്കുന്നു.
എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍