2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കറുപ്പിന്റെ വെറുപ്പ്

തിരസ്കാരത്തിൻ ത്തികവിൽ
തിരക്കെട്ട കടൽപ്പോലെ
നിറമറ്റ ജീവനത്തിൽ
മറന്നെല്ലാം മനസ്സോടെ
ഉടഞ്ഞാകേ  മൂകമായി
മിഴിതൂകാതെ മൊഴിയറ്റ്
പ്രതിഷേധ ചുനച്ചുര-
ത്തി ചടച്ചേലിൽനിലയു-
റച്ചു ചമഞ്ഞെല്ലാദുരി-
തവും ചിരിവിരിച്ചൊതു-
ക്കികറുപ്പിന്റെ പുറത്തേ-
റ്റാ വെറുപ്പിന്റെ പടിക്കെ-
ട്ടിൽ ചൊടിക്കെട്ട്  അറപ്പിന്റെ
കയർപ്പെല്ലാം കുടിച്ചാകേ
ജഡമായി  ജന്മംശപി-
ച്ചിട നെഞ്ചിടറാതെക-
ലങ്ങും കാലക്കുടമാറ്റ
മറിയാതെ മുറിവേറ്റു
മറുപക്കമില്ലാ മടു-
പ്പിന്റെ കൊടുംജീവൽക്കടു-
പ്പം പെരുത്തിട്ട് പകച്ചാകേ
ജീവച്ഛവമായി മാറി-
ടുമ്പോളീ കറുപ്പിന്റെവെ-
റുപ്പാറ്റാനെവിടെനിന്നു
നാം തുടങ്ങുമീപ്പുറക്ക-
റുപ്പിന്റെ വെറുപ്പാറ്റാൻ
എവിടെ നിന്നു തുടങ്ങും.

വഴിയൊക്കെ വലഞ്ഞിന്നു
വറുതിക്കനൽ കനത്താ-
കെ തുണക്കെട്ട ജീവന-
ത്തിൻ തുടിപ്പൊക്കെയൊടുങ്ങു-
മ്പോൾ ഒടുക്കത്തെ അടക്ക-
ത്തിനു ഇടമറ്റാ ഒടി-
ച്ചുക്കെട്ടിൻ കോണിലെ അടു-
പ്പെക്കെയുടച്ചുകുത്തി വാ –
യ്ക്കരിയ്യിട്ടു മറയ്ക്കുന്ന
കറുത്തോന്റെ ഗതികേടിൻ
വർത്തമാനം വിളറിപ്പു-
ലരുമ്പോൾ ,കണക്കില്ലാക-
ഥയില്ല ഒടുങ്ങിയകൂ
ട്ടങ്ങൾക്ക്  കാലമില്ല കാവ-
ലാളില്ല ചോദ്യമില്ലാ,
ചരിത്രമില്ലാ, മനുഷ്യനെ-
ന്നാ മതിപ്പുമില്ലാ,മനം
മറിപ്പിന്റെ താറ്റുമാത്രം,
എന്നും മനസ്സിൽ  മറക്കാ
ത്ത മുറിവിനോർമ്മമാത്രം

കറുപ്പോന്റെ  കരുത്ത് അർപ്പി-
തമനസ്സ് വിധേയ സരൂ-
പ സഹനശീലം വാണ
വൈദേശിയും വരേണ്യവർ-
ഗ്ഗപരിശകളും പല
തരമായി പങ്കിട്ടെടു-
ത്തടയാളമായി ചെയ്തൊ-
ഴിയാതൊഴിലിനോരോ ജാ-
തി പേരുകളേകി പകി-
ത്തിട്ട് ദളിതരെന്നു പച്ച
കുത്തി കാർഷിക അടിമ
യാക്കി കാലികളായിമു-
ദ്രചാർത്തി കടുംമയിത്ത -
ക്കാഞ്ഞിരം കൽപിച്ചിരുട്ടാ-
ക്കിയ ജീവനം ആഴക്കി-
ടങ്ങിൽപ്പെട്ട്  വരമ്പേറാതെ
തിരിയുമ്പോ ! ചുങ്കം തല-
യ്ക്കും ,മുലയ്ക്കും,തരംപ്പോലെ
ച്ചുമത്തി, ചാന്നകിടാവി-
നു മേലാടപാടില്ല ക-
ല്ലു,കുപ്പിച്ചില്ലുമാലമാ-
ത്രം കാളി, കൂളി, മറുത,
ദൈവങ്ങളായി പിരിച്ചേ-
കി .മദ്യം ,മാംസം  നിവേദ്യം.
നിർബന്ധ നീതികൾ നെറി
കേടിൻ രീതികൾ ഒടുങ്ങാ
വൈകൃതങ്ങൾ, പേറും ഗെതി-
കേടുകൾ തെറ്റിയാൽ വിചാ-
രണ വിലക്കും വെറിയും
പരിക്കേറ്റ മനസ്സുമാ-
യി അതിലേറെ പശിയു-
മായി വിയർത്തു മണ്ണിൽ വി-
ശപ്പടക്കി, വീശുന്നക്കാ-
റ്റിൽ ശ്വാസമേറ്റി,പൊലിമ
നിങ്ങടെ മുന്നിലാക്കാൻ പ-
കലന്തിയില്ലാ പാടത്തു
വേണം ,അറനിറഞ്ഞാൽ അ-
യിത്തമായി അന്നമുണ്ണാൻ
വിലക്കുമായി വിശന്ന
ഞങ്ങളെ അറപ്പുമായി
വിളറിവളഞ്ഞ കൈക്കു-
ഞ്ഞുമായി തളർന്നുനിന്നു
കേണല്ലേ കാളുംവിശപ്പ-
ടുപ്പിലു കഞ്ഞിവെന്തത്.

തൊഴിലെടുത്തു ദീനമാ-
യാൽ വിളയിടത്തിനു വ-
വളമാക്കും, ആവതറ്റു
തളർന്നിരുന്നാൽ തൊഴി-
ച്ചിട്ടുപതമാക്കും.  അതി-
ലൊക്കെ സഹിക്കെട്ട് മഹാസ-
ങ്കടക്കടൽ സഹിച്ചൂറ്റം
ചക്രശ്വാസ മെടുക്കാൻ
പിടയുമ്പോൾ മനസ്സിന്റെ
നീറ്റലാഴത്തേറുന്ന പ-
തർച്ചതൻ പകിടപെരു
ക്കം പരിധിയില്ലാ പെരു
കുമ്പോൾ കഷ്ടകാലക്ക-
ണക്കിന്റെ തകർന്ന ക്കൂരയിൽ
വിളയുന്ന കറുത്തോന്റെ
കനവൊക്കെ മൌനമൊടു-
ങ്ങി ജന്മാന്തം മറക്കും
ചരിത്രം പതിവായി
ഒക്കെ ചതിച്ചിട്ട് വംശവേ-
രിനു പേരുപ്പോലും നീക്കു
പോക്കിനളക്കാതെ പിന്മു-
റക്കാർക്കൊടുക്കാതെ അറി-
ഞ്ഞതൊക്കെ നിർദ്ദയം വിസ്മൃ-
തിക്കെറിഞ്ഞിട്ട്  തോറ്റുപോയ
കറുത്തോന്റെ കരീവീണ
കിനാപ്പുറത്തു കഴുക
ചിറകടി ചിരിക്കുമ്പോളീ
കറുപ്പിന്റെ വെറുപ്പാറ്റാൻ
എവിടെ നിന്നു നാം തുട-
ങ്ങുമീപ്പുറകറുപ്പിന്റെ
വെറുപ്പാറ്റാനെവിടെ
നിന്നുനാം തുടങ്ങും.

കറുപ്പോന്റെയാ വിയർപ്പാൽ
വളർന്ന  വെളുത്തോരുടെ
തുറയൊക്കെ തുരുതുരേ
തഴച്ചൊക്കെ നിറവിന്റെ
തികവിൽ തിരക്കിട്ടു
പെരുത്തപ്പോൾ വളർച്ചയ്ക്കു
വളമായി കരുത്തുറ്റ
മനസ്സോടെ കുറ്റമാറ്റാ
കരുതലോടെ കണ്ണുമങ്ങാ
കാവൽനിന്നു  കാത്തുക്കൊണ്ടാ
കറുത്തോരിന്നും പച്ചമ
ണ്ണിനാ പുറംപ്പോക്കിൽ നിവൃ-
ത്തിയറ്ററുതിയില്ലാ അ-
ലച്ചിലിൽ  തോരാസങ്കട
മാരിയിൽ വിറച്ചീകാലം
കഴിക്കുമ്പോളീകറുപ്പി-
ന്റെ വെറുപ്പാറ്റാൻ എവിടെ
നിന്നുനാം തുടങ്ങുമീപ്പു-
റകറുപ്പിന്റെ വെറുപ്പാറ്റാൻ
എവിടെനിന്നുനാം തുടങ്ങും.

ചതിനോവുപ്പേറും കറു-
ത്തോർ ജീവനേകിയ സ്മാര-
കങ്ങൾ കണ്ടുനിങ്ങളെല്ലാം
ഹ.. ഹാ കേമമെന്നു മൊഴി-
ഞ്ഞിട്ടു കൂരനാട്ടാൻ ഭുമി
നൽകാം ഗോത്രമെല്ലാംഭദ്ര-
മാക്കാം വിളനിലങ്ങൾ പ-
തിച്ചേകാം കൊതിപ്പിച്ച പ്ര-
ലോഭനങ്ങൾ. പതിവുപ്പോലെ
ചതിച്ചില്ലേ? തനിച്ചായി
ഇക്കാലമൊക്കെ ഇതുപോലെ
കഴിഞ്ഞിട്ടും ഇരിക്കാനും,
കിടക്കാനും, മരിച്ചെന്നാ
ലടക്കാനും, പിറവിടെത്ത്
പൊറുക്കാനും,വിശപ്പാറ്റി
യുറങ്ങാനും മിറ്റിടമില്ലാ.
ഇപ്പിറന്നമണ്ണന്യമാ-
യകഥയെത്ര വിചിത്രം.

ഉണ്ടുറങ്ങിയൊരുമിച്ചാ-
യി ഉണർന്നൊരു നാളില
ല്ലേ? പിറന്നമണ്ണിലധി
ക്രമിച്ചു കടന്നെന്നുനു-
ണച്ചത്. വിഷംവെച്ച വിധി
യിലന്നു വിറങ്ങലിച്ചു
വീണുപ്പോയ പൂർവ്വികരെ
ത്രയെന്നോ? കാറ്റുചുരത്തും
കാട്ടുച്ചുഴികളിൽ ജീവ-
നൊടുക്കിയ കർത്തോരെത്ര?
കാടിനൊപ്പം കലിയിള-
കി കയർത്തിറങ്ങി പൊലി-
ഞ്ഞോരെത്ര? ഇക്കറുത്തമ-
ണ്ണിൻ കണ്ണീരായി മറഞ്ഞു-
പോയോരെത്ര?കാടുക്കാത്തു,
കാലമെല്ലാം ,കുലമൊത്തു
കഴിഞ്ഞതെല്ലാം,കനവേ-
റ്റി കണ്ടതെല്ലാം കുഴിച്ചു-
മൂടാൻ പറയുമ്പോളീ
കറുത്തോന്മേൽ പെരുകുന്ന
വെറുപ്പിന്റെ കരിക്കാറെന്നു
പെയ്തെന്നൊടുങ്ങും? ഇപ്പുറ-
കറുപ്പിന്മേലലറുന്ന
വെറുപ്പിന്റെ പകക്കടൽ
മനുഷ്യനെന്നാ മതിപ്പി-
ലെന്നു ശാന്തമാകും..?വെറും
 മനുഷ്യനെന്നാ മതിപ്പി-
ന്മേലെന്നു സുശാന്തമാകും..?




2019, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

തിരക്കാഴം

തിരക്കൊന്നു തിരിഞ്ഞു-
നോക്കാനാവാ  തിരക്കാൽ
വേർപ്പെട്ടവർ, നാംരണ്ടു
ദിക്കിൽ ദുഃഖങ്ങൾ കഥി-
പ്പാവറിന്നു ജീവിത-
ഇടവേളകൾനീളേ ,
നെടുവീർപ്പിൻ നെരിപ്പോ
ടിലമർന്നിരിപ്പാവർ .
പറഞ്ഞൊടുങ്ങാവെറും
 പരാതി കാക്കക്കൺ
പാർവിൽ മത്സരിച്ചവർ .