2010, നവംബർ 12, വെള്ളിയാഴ്‌ച

പശുവിന്റെ രൂപം പന്നിയുടെയും

എല്ലാജീവിയും അതിന്‍റെ കുഞ്ഞിനു കൊടുക്കാനുള്ള പാല് മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ള് .അതാണ്‌ പ്രകൃതിയില്‍ നാം കണ്ടുവരുന്നത് . മനുഷ്യന്റെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ഇതില്‍ വേര്‍തിരിവില്ല .പ്രസവിച്ച ജീവിയുടെ കുഞ്ഞിനു അഥവാ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര പാലുവേണം എന്ന് പ്രകൃതിദത്തമായി ആ ജീവിയുടെ ശരീരഘടനയില്‍ പറയപ്പെടുന്നു . ആ കുഞ്ഞിനു കുടിക്കാനുള്ള പാലില്‍ കൂടുതല്‍ ഒരു ജീവിയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല . അപ്പോളെങ്ങനെ ഒറ്റകുട്ടിയെ പ്രസവിച്ചപശു ഇരുപതു ലിറ്ററില്‍ കൂടുതല്‍ പാല്‍തരും .ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ നാടന്‍ കാലികളെ ? അതിന്റെ കുട്ടിക്ക് കുടികാനുള്ള പാലെ കാണുള്ളൂ .നമുക്ക് രാവിലെ ചായക്ക്‌ പാലിനുവേണ്ടി അതിന്റെ കുട്ടിയെ ഒന്ന് അഴിച്ചുവിട്ടു പാലുചുരത്തികഴിയുമ്പോള്‍ അതിനെ പിടിച്ചുക്കെട്ടി ഉള്ളപ്പാല്‍ നമ്മള്‍ കറന്നെടുക്കും അല്ലേ ? ചില ആടുകള്‍ നാല് പ്രസവിക്കും അപ്പോള്‍ ആ നാലുകുട്ടികള്‍ക്കും ഉള്ള പാല് അതിന്‍റെ അകിടില്‍ കാണും .പന്നികള്‍ പതിനെട്ടും ഇരുപതും പെറും, അവയ്ക്ക് അത്രയും കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാനുള്ള പാലും അതിന്റെ മുലയില്‍ ഉണ്ടാകും .എന്നാല്‍ മനുഷ്യര്‍ക്ക് പാലുവേണം.നമ്മുടെ ആഹാര ക്രമികരണം അങ്ങനെയാണ് ശീലമാക്കിയത്.മനുഷ്യന് മാത്രമേയുള്ളൂ ഈ ശീലവും . നമ്മുടെ ആഹാരങ്ങളില്‍ പാലിന്റെ , നെയ്യിന്റെ ,വെണ്ണയുടെ ,തൈരിന്റെ ,മോരിന്റെ ഉപയോഗം കൂടുതലാണ് .അതിനു പാലുവേണം . അതും പശുവിന്‍ പാലാണ് താല്‍പര്യവും . അതിനു എന്തുചെയ്യാം എന്നുള്ള അന്വേഷണത്തില്‍ നിന്നാണ് ഇരുപതും മുപ്പതും അതില്‍ കൂടുതലും ലിറ്റര്‍ പാലുകിട്ടുന്ന പശുക്കള്‍ ഉണ്ടായത് . ഇരുപതില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പന്നിയുടെ പാല്‍ഉള്‍പ്പാദനക്ഷമത ശാസ്ത്രിയമായ നൂതന,നിരീക്ഷണ,പരീക്ഷണ സംവിധാനത്തിലൂടെ പന്നിയുടെ ജീനുകള്‍ ശാസ്ത്രക്രിയയിലൂടെ പശുവിലേക്ക് പകര്‍ന്നു പരീക്ഷിച്ചു നോക്കിയതിലെ വിജയം ഒരു ചരിത്രമായി . അങ്ങനെ ഇരുപതും, മുപ്പതും ലിറ്റര്‍ പാല്‍ തരുന്ന സങ്കരവര്‍ഗ്ഗം എന്ന് നമ്മള്‍ വിളിക്കുന്ന വിദേശിയായ പശുവിനെ നമുക്ക് ലഭിച്ചു .പാല്‍ക്ഷാമം മാറി വീട്ടാവിശ്യത്തിനും,കച്ചവട ആവിശ്യത്തിനും പാലേറെയായി ഇനി പാലഭിഷേകം .ഭാരതത്തില്‍ പശുവിനെ ദൈവത്തെ ആരാധിക്കുന്നപോലെ പൂജിക്കുന്ന സംവിധാനമുണ്ട് വടക്കെയിന്ത്യയില്‍ റോഡുകളില്‍ പോലും നടക്കുന്ന പശുക്കളെ ആളുകള്‍ തെട്ടുതൊഴുത്‌ പോകുന്നത് കാണാം .പുരാണങ്ങളിലും ഐതീഹ്യങ്ങളിലും ഗോക്കള്‍ക്ക്ളള പ്രാധാന്യം ഇതില്‍ നിന്നു വ്യക്തമാണ് . പന്നികളെ ആരും പൂജികാറില്ല .തിന്നാറുണ്ട് ,പന്നിയിറച്ചിക്കു മറ്റുഇറച്ചികളെക്കാള്‍ യൂറോപ്യന്‍ കമ്പോളങ്ങളില്‍ വലിയ മതിപ്പാണ് .എന്നാല്‍ പന്നിയെ വെറുക്കപ്പെട്ട ജീവിയായിയാണ് മുസ്ലീങ്ങള്‍ കാണുന്നത് (പന്നികള്‍ മുസ്ലീങ്ങള്‍ക്ക് ഹറാമാണ്‌ )ഈ വിദേശ ജനുസുല്‍ പിറന്ന പശുവിന്റെ ആകെ ലക്ഷണം ഒന്ന് ശ്രദ്ധിച്ച് നോക്ക് .ഒരു വലിയപന്നിയുടെ രൂപസാദൃശ്യം അവയില്‍ കാണാം . പശുക്കളുടെ ലക്ഷണമായ മുന്‍കാലിന് മുകളിലും ,കഴുത്തിന്‍റെ പിന്നിലുമായി കാണപ്പെടുന്ന ഉയര്‍ന്ന ഭാഗം ( ഉപ്പുറ്റി )കാണാന്‍ കഴിയില്ല . ശരീര ഭാഗങ്ങള്‍ പന്നിയെപോലെ ഉരുണ്ടതാണ് .നിറങ്ങളും അതുപോലെ തന്നെ .നാടന്‍ പശുക്കളെ നോക്ക് നല്ല ഉയരത്തില്‍ ഉപ്പുറ്റി കാണാന്‍ കഴിയും,അകിട് ഇതുപോലെ ഇടിഞ്ഞിറങ്ങില്ല ഇത് പശുലക്ഷണങ്ങളില്‍ പെടുന്നതാണ് . വിദേശി പശുവിന്‍റെ അകിടും ആ ഭാഗങ്ങളും മുതുകും ഒക്കെ ഒരു പന്നിയുടെ ഏറെസാമ്യമായ രൂപമായി കാണാന്‍ കഴിയും . ഈ പശുക്കള്‍ തരുന്നത് പന്നിയുടെ പാല്‍ അവയുടെ അകിട് വഴി നമുക്ക് തരുന്നു. ആ പരീക്ഷണ ശാഖയില്‍ പിന്നീടു റ്റെസ്‌സ്റ്റൂബ് മനുഷ്യകുഞ്ഞുങ്ങളും ഉണ്ടായി .രണ്ടു മുട്ടയിടുന്ന കോഴികളും വ്യാപകമല്ലങ്കിലും ചില വിദേശ ഫാമുകളില്‍ അങ്ങനെയാണ് ഉണ്ടായത് . ശാസ്ത്രത്തെ മനുഷ്യന്‍റെ അവിശ്യത്തിനു വേണ്ടി വികസിപ്പിക്കുമ്പോള്‍ അതിനു മറ്റുചില പ്രതികരണങ്ങള്‍ നമുക്ക് കാണണ്ടിവരും . പക്ഷിപനികളും ,പന്നിപനികളും ,എലിപനികളും അത്തരത്തില്‍ വേണം കാണാന്‍ . ആണവ നിലയങ്ങള്‍ ഉണ്ടാകുമ്പോല്‍ അത് പൂര്‍ണമായി അണുവിമുക്തമാണന്നു അതിന്‍റെ ശാസ്ത്രവിദഗ്ദ്ധര്‍ പോലും ഉറപ്പു പറയുന്നില്ല .ലോകത്ത് ഉണ്ടാക്കിയിട്ടുള്ള ഒരു ആണവ നിലയങ്ങളും പൂര്‍ണക്ഷമതയോടും അണുവിമുക്തമായിപോലും പ്രവര്‍ത്തിക്കുന്നില്ല എന്നത് മറ്റൊരുവശം . ഒരു ആണവ നിലയത്തില്‍ നിന്ന് തൊണ്ണൂറു ശതമാനം വൈദ്യുതി കിട്ടിയാലേ അത് ലാഭകരമെന്നു പറയാന്‍ കഴിയു . ആണവ നിലയങ്ങളില്‍ നിന്ന് വൈദ്യുതി മാത്രമല്ല ആണവായുധങ്ങളും ഉണ്ടാകും എന്ന് എല്ലാര്‍ക്കും അറിയാം .ആണവായുധങ്ങല്‍ വിഴുങ്ങിയ ജീവനുകളെയും, ജീവിതങ്ങളെയും കുറിച്ച് അറിയാത്തവരല്ല പിന്നെയും അത് വേണമെന്ന് ആവിശ്യപ്പെടുന്നത് . അണ്‌പ്രസരണങ്ങള്‍ പോലുള്ള കാര്യങ്ങള്‍ എല്ലാശാസ്ത്രിയമായ കണ്ടത്തലുകളിലും മറ്റുപലതരത്തിലായി മനുഷ്യനെ ബാധിക്കുന്നു ണ്ടന്നു വിശ്വസിക്കണം . അനില്‍ ബ്ലോഗിന്റെ ഒരു പോസ്റ്റില്‍ നിന്നു കേരളത്തിലെ അധിക പാല്‍ ഉപയോഗമാണ് ഡയബെറ്റിസ്‌ രോഗികള്‍ വര്‍ദ്ധിച്ചത് എന്ന പുതിയ കണ്ടെത്തലിനെ കുറിച്ച് പറയുന്നു .
നാടന്‍ പശുവിന്‍പാല്‍ വലിയ ഔഷധം ഗുണമുള്ളതാണന്നു പൌരാണികവും ,നവീനവുമായ ആരോഗ്യഗ്രന്ഥങ്ങള്‍ പറയുന്നു . പാലിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന ഒരുപാഠം പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു . " അമ്മ എനിക്ക് എന്നും പാലുതരും ഞാന്‍ അച്ഛനോളം വളരാന്‍" അങ്ങനെ തുടരുന്ന പാഠഭാഗം. ആ പറഞ്ഞത് നാടന്‍ പശുവിന്‍ പാലിനെ കുറിച്ചാണോ ? അനില്‍ ബ്ലോഗു പറഞ്ഞത് ശരിയാണങ്കില്‍ ഇന്ന് അമ്മാര്‍ കുട്ടികള്‍ക്ക് ഷുഗറുവരാനുള്ള പശുവിന്‍ പാലാണ് കൊടുക്കുന്നത് . മനുഷ്യന്റെ വളര്‍ച്ചക്ക് ശാസ്ത്രം ആവിശ്യമാണ് കാരണം മനുഷ്യന്‍ എന്നും ആര്ത്തിയുള്ളവനാണ്. ശാസ്ത്രത്തെ തെള്ളിപറയാന്‍ ഞാന്‍ ഒരുക്കമല്ല ..കാരണം മണ്‍ പാത്രത്തില്‍ നിന്നുമാറി ഫൈബര്‍ പാത്രത്തില്‍ ആഹാരം കഴിക്കുന്നു ,കാല്‍നടയും, കാളവണ്ടിയും മാറ്റി ഫ്ലൈറ്റില്‍ യാത്രചെയ്യുന്നു ,കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു , വിറകു വെട്ടത്തില്‍ നിന്നു ഏറെമാറി വൈദ്യുതി ആവിശ്യം ഉപയോഗിക്കുന്നു . ഇതൊക്കെ ഉപയോഗിക്കുമ്പോളും ഇതില്‍ നിന്ന് നാളെ എന്ത്..?എന്നും ചിന്തിക്കുന്നു .
നമ്മള്‍ ഉണ്ടാക്കപെടുന്ന എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം . അറിഞ്ഞു ജീവിക്കണം

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഹേ...എന്ത് ജീവിതം അല്ലേ

ഇന്ത്യയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അത് ഭരണഘടന അനുശാസിക്കുന്നവിധം ആകണമെന്ന് മാത്രം . ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യസ്ഥനാണ് .അത് ഇന്ത്യയില്‍ താമസിക്കുമ്പോള്‍ ആണങ്കിലും ,വിദേശത്ത് താമസിക്കുമ്പോള്‍ ആണങ്കിലും ..മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി തരാംതാണ പ്രസ്താവനകളും, പ്രസംഗങ്ങളും നടത്തുന്നവര്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് നൂറ്റിപത്തുകോടി ജനങ്ങളെ ആക്ഷേപിച്ചിട്ടും നടപടി സ്വീകരിക്കണ്ടവര്‍ മൌനം പാലിക്കുന്നു .നമുക്ക് ആര്‍ജവമുള്ള ഒരു ഭരണസംവിധാനം ഇവിടെ ഇല്ലാതാവുന്നു .
കോണ്‍ഫറന്‍സ് നേതാവ് ഗിലാനിയും അരുന്ധതിയും നക്സല്‍ അനുകൂല നേതാവ് വരവര റാവുമൊക്കെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു . അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശിക്കുന്നത് കൊണ്ട് അന്തര്‍ദേശീയ മാധ്യമ ശ്രദ്ധയിലേക്ക് അരുന്ധതിയെന്ന വലിയ ദൈവങ്ങളുടെ തമ്പുരാട്ടിയെ ഉയര്ത്തണ്ട എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രസ്താവനയോടും .ഭരണഘടനവിരുദ്ധ സമീപനങ്ങളോടും കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനും മൃദുസമീപനം വരുന്നത് നിസാരകാര്യമാണ് . കാരണം സ്വന്തം രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ ഇരിക്കുമ്പോളും അമേരിക്കന്‍ പ്രേമത്തിന്റെ മുചൂടുംമുടിച്ച വിധേയത്വത്തിലാണ് നമ്മളെ ഭരിക്കുന്നവര്‍ വസിക്കുന്നത് . ബരാക് ഒബാമയുടെ ശ്രദ്ധയിലേക്ക് കശ്മീര്‍ വിഷയം പരോക്ഷ പരാമര്‍ശത്തിനെങ്കിലും വിഷയമാവരുത് എന്ന് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ആശിക്കുന്നു . നൂറ്റി പത്തുകോടി ജനത്തിന്റെ രാജ്യതാല്പര്യം എവിടെ കിടക്കുന്നു
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയോടുള്ള ഭയമോ ,മമതയോ എവിടെ കിടക്കുന്നു ? ഹേ...എന്ത് ജീവിതം അല്ലേ ...?

www.pavapettavan.com

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

എയ്ഡ്സ് വന്നവഴികള്‍

കാലഘട്ടത്തിന്റെ അനിവാര്യതപ്പോലെ അത്യാധുനിക ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം മനുഷ്യനു സമ്മാനമായി കിട്ടിയതാണു എയ്ഡ്സ്. ഗൗരവതരമായ ജീവിതത്തിന്റെ ഇടനാഴികളില്‍ മനുഷ്യന്‍ പ്രകൃതിവിരുദ്ധ ജീവിത രീതീകള്‍ തന്റെ ആസക്തിയുടെ മുറിയില്‍ മുറയില്ലാതെ ആവര്‍ത്തിച്ചപ്പോള്‍ സ്വഭാവിക പരിണാമം എന്നപോലെ അവനിലേക്കു ക്ഷണിക്കപ്പെട്ടതാണു HIVഎന്ന വൈറ്സ്.മനുഷ്യനിലെ അറിവില്ലായികയുടെ ഇരുട്ടിലല്ല മറിച്ച് തൃപ്തിയടയാത്ത സുഖാന്വേഷണത്തിന്റെ അലക്ഷ്യമായ അബോധവേനലില്‍ പിഴച്ചുപ്പോയ തിരിച്ചറിവിന്റെ ശിക്ഷയാണു ഈ രോഗം.

മനുഷ്യന്‍ അവന്റെ കണ്ണുകാണാത്ത കാമാസക്തിയില്‍ വ്യത്യസ്ത സുഖാനുഭവങ്ങള്‍തേടി മൃഗങ്ങളെ ലൈംഗിക ആവിശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിടത്താണ് മാനവരാശിക്ക് ആകമാനം വിനാശകരമായ ഈ ദുരന്തം സഭവിച്ചത്‌ . അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണു മൃഗങ്ങളെ ലൈംഗിക ആവിശ്യത്തിനുവേണ്ടി അധികമായി ഉപയോഗിക്കുന്നതു. അതുകൊണ്ട് തന്നെ ഈ രോഗം അവിടെന്നാണ് പിറവികൊണ്ടതും. ചേരാത്തത് ചേര്‍ന്നാല്‍ വിഷമാകുന്നത് പോലെ ഈ വിഷവും അവിടെന്നാണ് പകര്‍ന്നത് . മൃഗത്തെ ഭോഗിച്ച മനുഷ്യന്‍ പിന്നെയും മനുഷ്യനെ ഭോഗിക്കണ്ടി വന്നിടത്താണ് രോഗം ഉണ്ടാകാന്‍ ഇടയായത് .

മൃഗങ്ങളെ ലൈഗിക ആവിശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന വികൃതമായ മനസ് രൂപപ്പെടുന്നത് രോഗതുല്യമായ അമിത ലൈഗിക ആസക്തി മനസ്സില്‍ സൂക്ഷിക്കന്നതും കൊണ്ടും, കൂട്ടിനായി വളര്‍ത്തു മൃഗങ്ങള്‍ മാത്രമുള്ള സ്വന്തം വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്നത്‌ കൊണ്ടുമാണ് ,അമിതമായ ലൈഗിക ആസക്തിയാല്‍ സ്വന്തംഇണയില്‍ നിന്ന് ലഭിക്കുന്ന സഹകരണങ്ങള്‍ വേണ്ടുന്നപോലെ തൃപ്തിയടയാത്തതുകൊണ്ട് പുതിയ മാര്‍ഗ്ഗങ്ങള്‍തേടി എത്തിപ്പെടുന്നതുമാകാം. അമേരിക്കയിലും ,യൂറോപ്യന്‍ രാജ്യങ്ങളിലും ലൈഗികകാര്യങ്ങളില്‍ ഇന്ത്യാരാജ്യത്തുള്ളതുപോലെ വലിയ സദാചാര കീഴ്‌വഴക്കങ്ങള്‍ ഒന്നുമില്ല.ആവിശ്യങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരുപോലാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുമെങ്കില്‍ മറ്റൊന്നും അവിടെ തടസമായി വരുന്നില്ല . ഒരുസ്ത്രീയോ ഒരുപുരുഷനോ ഒരാള്‍ തമ്മില്‍ മാത്രമേ ലൈഗിക വ്യവഹാരങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നു അവര്‍ക്കിടയില്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല പരസ്പരമുള്ള ഇഷ്ടവും താല്പര്യവുമാണ് പ്രധാനം .

സ്വവര്‍ഗ്ഗരതിയെ ഗവണ്‍മെന്റു തലത്തില്‍ പ്രോത്സാഹിപ്പിക്കുകയും ,പ്രേരിപ്പിക്കുകയും ചെയ്യുന്ന നിയമം ഉള്ള രാജ്യമാണ് അമേരിക്ക . അതായത് പ്രകൃതിവിരുദ്ധ ജീവിതരീതികളെ തെറ്റായികാണാനോ അവയെ തിരുത്തുവാനോ ശ്രമിക്കുന്ന മനസ്സ് സമൂഹത്തിനു ഉണ്ടാക്കുന്നതിനു പകരം അവയ്ക്ക് വേണ്ടുന്ന തരത്തില്‍ അംഗികാരവും പരിരക്ഷയും നല്കുന്ന വ്യവസ്ഥകള്‍ ഗവണ്‍മെന്റു മുന്‍പോട്ടു വെക്കുന്നു എന്ന് സാരം . സെക്സ് ജീവിതത്തിന്റെ അതിപ്രധാനമായ കാര്യമാണങ്കിലും നിയന്ത്രണങ്ങളും വേണ്ടുന്ന മര്യാതയും പാലിക്കേണ്ടുന്ന ഒന്നാണ് അത് .സെക്സ് എങ്ങനെ ? ആരോട്..?, ഏതുതരത്തില്‍ എന്നുള്ള സംസ്കാരം പാലിക്കപ്പെടേണ്ടാതായിയുണ്ടന്നു പറഞ്ഞാല്‍ തെറ്റാവില്ല . ജീവിതത്തിന്റെ സര്‍വ്വമുഖമായ എല്ലാ പ്രശ്നങ്ങളെയും മാനസികമായി ഒരു പരിധിവരെയും കാര്യമായി സ്വാദിനിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നതില്‍ സെക്സിനുള്ളപങ്ക്‌ ചെറുതല്ലന്നു ആ മേഖലയിലെ വിദഗ്ദ്ധന്‍മാര്‍ പറയുന്നു.

മൃഗങ്ങളുടെ ജീവിതരീതിയും അവയുടെ ലൈംഗിക നിറവേറ്റലും നിരീക്ഷിച്ചാല്‍ ഇക്കാര്യത്തില്‍ മൃഗങ്ങള്‍ പുലര്‍ത്തുന്ന മര്യാദയുടെ സുതാര്യത മനസിലാക്കാന്‍ കഴിയും. ആണാട് പെണ്ണാടിനെ ഭോഗിക്കാറൂള്ള് ,കാള പശുവിനെ ,പോത്ത് എരുമയെ ,ആണ്‍സിഹം പെണ്‍സിഹംത്തെ, പിടിയാന കൊമ്പനാന തമ്മില്‍ ,ആണ്‍പട്ടിയും പെണ്‍പട്ടിയും തമ്മില്‍ ,പിടകോഴിയെ പൂവന്‍കോഴിയും ,പെണ്‍കിളികള്‍ ആണ്‍കിളികള്‍ തമ്മില്‍ ഭൂമിയിലെ എല്ലാ തിരിച്ചറിവില്ലാത്ത ജീവി-ജന്തുലോകവും അവയുടെ വര്‍ഗ്ഗത്തിലെ ആണ്‍പെണ്‍ ഇനങ്ങള്‍ തമ്മിലെ ഇണചേരാറൂള്ള് .അതാണ്‌ പ്രകൃതിനിയമം അങ്ങനെ പാടുള്ളൂ .അതുകൊണ്ടാണ് എല്ലാജീവലോത്തിനും ആണ്‍ പെണ്‍ വര്ഗ്ഗമുണ്ടായത് .

വിവേഗവും തിരിച്ചറിവുമുള്ള മനുഷ്യന്‍മാത്രമേ തീവ്രമായ അവന്റെ കാമാവേശത്തിനു മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കാറൂള്ളൂ. ഒരേ വര്‍ഗ്ഗത്തില്‍ പെടുന്നത് തമ്മില്‍ എത്രതവണ ഇണചേര്‍ന്നാലും ഒരു രോഗവും വരില്ല. ഒരു സ്വഭാവ വ്യവസ്ഥയുണ്ടാകണം എന്നുമാത്രം. കോഴികളെ കണ്ടിട്ടില്ലേ ? പിടയെ കണ്ടാല്‍ അപ്പോള്‍ തന്നെ ഭോഗിക്കും ,പട്ടികളെ നോക്ക് , ഈച്ചയും ,പൂച്ചയും, പന്നികളും ,പശുക്കളും ആനയും ,മയിലും ,ഒട്ടകവും മത്സ്യവും ഒക്കെ അതുപോലാണ് .ഇവയൊന്നും അവരുടെ ലൈംഗികനിര്‍വൃതിക്ക് വേണ്ടി മറ്റു വര്‍ഗ്ഗത്തില്‍ പെട്ടതുമായി ഭോഗത്തില്‍ ഏര്‍പ്പെടില്ല .എന്നാല്‍ മനുഷ്യന്‍ അവന്റെ വര്ഗ്ഗത്തിനെ ദ്രോഹിക്കുന്നപ്പോലെ മറ്റു വര്‍ഗ്ഗത്തെയും ദ്രോഹിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു . വളര്‍ത്തു മൃഗങ്ങളെ സെക്സിനായി കൂടുതലായും ഉപയോഗിക്കുന്നത് സ്ത്രീകളാണ് . പുരുഷന്‍മാരും ചിലനാടുകളില്‍ മൃഗങ്ങളെ സെക്സിനായി ഉപയോഗിക്കുന്നുണ്ട് . മനുഷ്യന്റെയും മറ്റു ജന്തു-ജീവിസമൂഹത്തിന്റെയും ലൈംഗിക സദാചാരം എത്ര വ്യത്യസ്തമാണ് .

ലൈംഗിക കാര്യങ്ങളില്‍ മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് അപകടമാണന്നു പറയാന്‍ ആകില്ല .പക്ഷെ അത് ആണുംപെണ്ണും പരസ്പര ഇഷ്ടത്തോടും താലപര്യത്തോടും വ്യവസ്ഥകളോടും കൂടി പാലിക്കാന്‍ തയ്യാറായാല്‍ മതിയാകും . ഇണചേരുക എന്ന് പറയുന്നത് ഇഷ്ടമുള്ള ആണിനെ ഒരു ആണ് ഭോഗിക്കുയോ, പെണ്ണിനെ പെണ്ണ് സെക്സിനായി ഉപയോഗിക്കുകയോ ചെയ്യുക എന്ന അര്‍ത്ഥത്തില്‍ കാണാന്‍ കഴിയുമോ ? . ഇതൊക്കെ മനുഷ്യന്‍ മൃഗങ്ങളെ കണ്ടു പഠിക്കണം .അവര്‍ അവരുടെ ഇനത്തില്‍പ്പെട്ട ആണ്‍പെണ്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍മാത്രമേ സെക്സില്‍ ഏര്‍പെടുകയുള്ളൂ. മനുഷ്യര്‍ മാത്രമേ അക്കാര്യത്തില്‍ വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാറുള്ള്.

ഇവിടെ നമ്മുടെ സുഖാന്വേഷണത്തിന്റെ താല്‍പര്യങ്ങളില്‍ പ്രശ്നാധിഷ്ഠിതമായ കുഴപ്പങ്ങള്‍ കടന്നു കൂടുന്നത് ഇണയെ വേണ്ടുന്ന പോലെ ലഭ്യമല്ലാത്തത് കൊണ്ടല്ല മറിച്ചു കാമവൈകല്യമുള്ള മനസ്സുള്ളതുകൊണ്ടാണ്.തിരിച്ചറിവിനുമേല്‍ പരന്ന കരിമേഘങ്ങളെ മറയാക്കി മാനുഷികങ്ങളെ മറക്കുന്നത് കൊണ്ടാണ് . പേരിനുപോലും മര്യാദവഴങ്ങാത്ത സംസ്കാരങ്ങള്‍ ദുരന്തങ്ങള്‍ അറിയാതെ സ്വന്തംതാല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യപ്പെടുമ്പോള്‍ നിരപരാധികളുടെ കണ്ണീര്‍ ചാലുകള്‍ ഇവിടെ ഇങ്ങനെ വലുതായി കൊണ്ടിരിക്കും .അത്തരം ക്രൂരമായ സംസ്കാരത്തെ സമുന്നമെന്നു നാം വാഴ്ത്തും . രോഗം വന്നാല്‍ മരണം ഉറപ്പിക്കാവുന്ന ഇതിനു ഒരു മറുമരുന്നു ഇന്നുമില്ല്ല.നാളെ ഒരുപക്ഷേ ഉണ്ടായേക്കാം,ഉണ്ടാകട്ടെ! ഒരുകൂട്ടരോ,ഒരുത്തനോ ചെയ്യന്ന കുരുത്തക്കേടിന്റെ ശിക്ഷ എല്ലാവരും ചേര്‍ന്ന് അനുഭവിക്കണമെന്ന പ്രപഞ്ചനിയമം ഇവിടെയും തെറ്റുന്നില്ല .
ഡിസംബര്‍ ഒന്ന് നമുക്ക് വ്യഥമാനസരായി ആചരിക്കാം

www.pavapettavan.com

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

എന്തിനാണ് മനുഷ്യനു മതവിശ്വാസം..?

മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് .മനുഷ്യനൊപ്പം ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കും മറ്റു ജീവലോകത്തിനും ,പ്രാണിസമൂഹത്തിനും മതങ്ങളില്ല ,ദൈവങ്ങളില്ല, വിശിഷ്ടഗ്രന്ഥങ്ങളില്ല .എന്തുകൊണ്ട് മനുഷ്യനുമാത്രം ദൈവവും പിന്നെ മതവുമുണ്ടായി ? മനുഷ്യന്‍ കരയുകയും, ചിരിക്കുകയും, സന്തോഷിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .മൃഗങ്ങള്‍ കരയുകയും അവയുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുക്കയും ചെയ്യുന്നു . എല്ലാ ജീവജാലകങ്ങളും ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടാവാം . മരങ്ങളും ,ചെടികളും പുല്‍കൊടികളും കാറ്റിലാടിയുല്ലസിക്കുന്നുണ്ട് അത് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട് . ഇവയ്ക്കൊക്കെ ദൈവങ്ങളുണ്ടോ ? മതങ്ങളുണ്ടോ? ഉണ്ടങ്കില്‍ അത് ഏതു മതമായിരിക്കും ?ഏതു ദൈവമായിരിക്കും . അവര്‍ എന്തുകൊണ്ട് കലഹിക്കുന്നില്ല , പരസ്പരം വെട്ടിയും കുത്തിയും മുറവേല്‍പ്പിക്കുന്നില്ല .

നായ്‌ക്കളെ നമ്മള്‍ വളര്‍ത്തുകയും സ്നേഹിക്കുകയും പലതും പഠിപ്പിക്കുകയും മനുഷ്യന്റെ കള്ളത്തരങ്ങള്‍ മണത്തുപിടിപ്പിക്കാന്‍ പരിശീലിപ്പിക്കു കയും ചെയ്യുന്നു . തത്തയെയും , മൈനകിളിയെയും പിടിച്ചു വയമ്പ് കൊടുത്തു സംസാരിക്കാന്‍ പഠിപ്പിക്കുന്നു ,വീട്ടില്‍ വളരുന്ന പൂച്ച അവയുടെ വീട്ടിലെ ആള്‍ക്കാരെ കണ്ടാല്‍ വാലൊക്കെ പൊക്കി സ്നേഹം പ്രകടിപ്പിക്കുന്നു .ഭീമകരമായ മത്സ്യങ്ങളെ പിടിച്ചു ചുംബിക്കാനും പ്രണയിപ്പിക്കാനും പഠിപ്പിക്കുന്നു. കാട്ടില്‍ കിടക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയെ നമ്മുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി പലതും പഠിപ്പിച്ചു ഉപയോഗിക്കുന്നു .മൃഗരാജനായ സിഹംപോലും മനുഷ്യന്റെ ശിക്ഷണത്തില്‍ പാകപ്പെടുന്നു . മനുഷ്യന്റെകുലമായ ഹോമോ സാപ്പിയന്‍ ജന്തുകുലത്തില്‍ ജനീച്ച കുരങ്ങിനെ നമ്മള്‍ മെരുക്കി എടുക്കുന്നു .ഇവക്കൊന്നും മതങ്ങളില്ലേ ? മനുഷ്യന്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വളര്ത്തുന്നവന്റെ മതം .ജാതി അനുസരിച്ച് പേരിടാറുണ്ട്‌ .ആ പേരുപറഞ്ഞു വിളിച്ചു പഠിപ്പിക്കാറുണ്ട്,അനുസരിപ്പിക്കാറുണ്ട് . അപ്പോള്‍ ഇതുപോലെയാണ് മതങ്ങളെയും ദൈവങ്ങളെയും മനുഷ്യനുണ്ടാക്കിയതു .

മനുഷ്യന്‍ ആക്രമക്കാരിയായ പെട്ടന്ന് മെരുങ്ങുകയും പിണങ്ങുകയും പകസൂക്ഷികയും ചെയ്യുന്ന ഒരു ജീവിയാണ് . മനുഷ്യന്റെ ഈ സ്വഭാവവൈകൃതം ഒരു പക്ഷെ ആദിപുരാതന കാലത്ത് തിരിച്ചറിവില്ലാതെ കൂടുതല്‍ ക്രൂരമായ അവസ്ഥവിശേഷം ആയിരുന്നിരിക്കാം .ഇലകളും ,കായ്കളും ,പഴങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും മാത്രം ഭക്ഷണങ്ങളായി ഉണ്ടായിരുന്ന കാലത്ത് ആയിരിക്കാം മതങ്ങളും ആചാരങ്ങളും ഉണ്ടായത് .ഫലവൃക്ഷങ്ങളും ധാരളമായി കിഴങ്ങ് വര്‍ഗ്ഗങ്ങളും കിട്ടിയിരുന്ന പ്രദേശങ്ങള്‍ ആരോഗ്യമുള്ളവര്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ആ പ്രദേശത്തു ഉണ്ടായിട്ടുള്ള കലഹങ്ങളില്‍ നിന്നായിരിക്കും ഒരു ജീവിത ക്രമംരൂപപ്പെട്ടത്. അക്കാലത്ത് അവര്‍ക്കിടയിലെ അല്പംബുദ്ധിയും വിവേഗവും ഉള്ളവാരായിരിക്കാം ആഹാരക്രമങ്ങളിലെ നിര്‍ദേശവും ആളോഹരിയുടെ ഉപയോഗവും സംരക്ഷണവും നിഷ്കര്‍ഷിച്ചിരുന്നത് .വിളയെടുക്കലിനും ,വിളയിറക്കലിനും തീര്‍പ്പാക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയില്‍ നിന്നായിരിക്കണം ഒരു കൂട്ടം ചേരലും, ഒരു അനുസരണ മനോഭാവം ഉണ്ടായതും ,ഒരു ജീവിത മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായതും .പിന്നീട് മനുഷ്യന്റെ വളര്‍ച്ചയില്‍ അതിനു ആചാരത്തിന്റെയോ, അനുഷ്ടാനത്തിന്റെയോ ,സംസ്കാരത്തിന്റെയോ ഉള്കരുത്തുകള്‍ ഉണ്ടായത് . ആവിശ്യങ്ങള്‍ക്ക് അനുസരിച്ച മാറ്റങ്ങളിലൂടെ അന്യദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ അന്തരീഷങ്ങളില്‍ ഒക്കെയും കൂടുതല്‍ കൂടുതല്‍ മാറ്റങ്ങളിലൂടെ തോടുകളില്‍ ഒഴികിനടന്ന പരുക്കനായ വശങ്ങളുള്ള വലിയ കല്ലുകള്‍ ഒഴുകി ഒഴികി നദിയും ,പുഴയും, ആറും, കായലും കഴിഞ്ഞു നല്ല മിനുസമുള്ള മനോഹരമായ ഒരുളന്‍ കല്ലുകള്‍ ആകുന്നതുപോലെ മതങ്ങളും ,വിശ്വാസങ്ങളും , പുത്തന്‍ സംസ്കാരവും മനുഷ്യനില്‍ അടിയുറച്ചു .

നമ്മുടെ അച്ഛന്റെ പേര് നമുക്കറിയാം അച്ഛന്റെച്ഛനെ അറിയാം രണ്ടോ നാലോ തലമുറക്ക് മുന്‍പുണ്ടായിരുന്ന കാരണവരുടെ പേരറിയാം ഒരു പതിനഞ്ചു അല്ലങ്കില്‍ വേണ്ട ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാര ഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ടാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ?

മതങ്ങള്‍ വലുതായി എന്ന് പറയുന്നത് ജനസഖ്യ വര്‍ദ്ദിക്കുന്നതിനബന്ധമായി വേണം കരുതാന്‍ ,ദൈവങ്ങള്‍ വര്‍ദ്ദിച്ചു എന്ന് പറയുന്നത് അസ്വസ്ഥരായ വിശ്വാസികള്‍ പെരുകുന്നതിന് ആധാരമായി എന്നുവേണം അനുമാനിക്കാന്‍ . അസ്വസ്ഥരായ മനുഷ്യര്‍ തന്റെ ശാന്തതക്കു വേണ്ടി പലവഴികളും ആലോചിക്കുമെന്ന ലളിതമായ ചിന്തയുടെ കുശാഗ്രമായ തിരിച്ചറിവില്‍ നിന്നാണ് ദൈവങ്ങള്‍ പെരുകിയത് . ആള്‍ ദൈവങ്ങള്‍ അങ്ങനെയാണ് നമുക്കിടയില്‍ ചുവടുറപ്പിച്ചത് .ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വളരാന്‍ മനുഷ്യന്‍ ആവിശ്യമാണ് .മനുഷ്യന് അവന്റെ സമാധാനമായ മാനസിക പുരോഗതിക്കു ദൈവംവേണം . ഈ പരസ്പരപൂരകങ്ങളാണ് ഇവരണ്ടിന്റെയും ശക്തമായ വളര്‍ച്ചക്ക് കാരണം .

പ്രചാരത്തില്‍ ഇന്നുള്ളതില്‍ വച്ച് വിശ്വാസികള്‍ അധികമുള്ള മൂന്നു മതങ്ങളാണ് നിലവിലുള്ളത് .എണ്ണത്തില്‍ കൂടുതലുള്ളത് ക്രിസ്തിയന്‍ പിന്നെ മുസ്ലീം മൂന്നാമത് ഹിന്ദു , ഈ മതങ്ങളില്‍ നിന്നൊക്കെ ഇന്ന് അനേകം ശാഖകളും ഉപശാഖകളും ഉണ്ടായിരിക്കുന്നു . ( കാലപ്പാച്ചിലില്‍ ഇനിയും പുതിയ മതങ്ങള്‍ ഉണ്ടായേക്കാം) എല്ലാമതങ്ങളും നന്മയില്‍ അധിഷ്ഠിതമായ ശുഭ്രമായ പ്രകാശം ചൊരിയുന്ന ആത്മശുദ്ധികരണമാണ് ഉദ്ദ്യേശിക്കുന്നെങ്കിലും വേണ്ടുന്ന തരത്തില്‍ വിശ്വാസികളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ് .അതുകൊണ്ടാണ് മതവിശ്വാസങ്ങള്‍ പല രൂപപകര്ച്ചയിലേക്ക് വഴിമാറി പോകുന്നത് .

എന്തിനാണ് മനുഷ്യന് മതവിശ്വാസം..? അഥവാ ദൈവ വിശ്വാസം ? വിശ്വാസസികള്‍ പറയും ഈ ജീവിതം യാഥാര്‍ത്ഥ്യജീവിതമല്ലന്നും മരിച്ചു കഴിഞ്ഞു മറ്റൊരു ലോകമുണ്ടന്നും അവിടെ താന്‍ചെയ്ത നന്മതിന്മകള്‍ വിചാരണ ചെയ്യപെടുകയും സ്വര്‍ഗ്ഗവും നരകവും എന്നുള്ള രണ്ടു അവസ്ഥകള്‍ വിധിക്കപെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു .ഈ അടിസ്ഥാന വാദത്തിന്റെ അറിവ് വന്നവഴി നിലവിലുള്ള മതഗ്രന്ഥത്തില്‍ നിന്നുമാണ് .ഖുറാന്‍ ,ബൈബിള്‍ ,മഹാഭാരതം ഇതെല്ലാം അക്കാലത്ത് ജീവിച്ചിരുന്ന ദീര്ഘദൃക്കുകളായ അനേകങ്ങളായിട്ടുള്ള കാലാക്കാരന്‍മാരുടെ സൃഷ്ടികളാണ് . (ഇതില്‍ ഖുറാന്‍ എഴുതപ്പെട്ടതല്ല ഇറക്കപ്പെട്ടതാണന്നു മുസ്ലിങ്ങളുടെ വാദം) ഇവയെല്ലാം ആചാരങ്ങളില്‍ വ്യത്യസ്തത പുലര്ത്തുന്നുണ്ടങ്കിലും ആദ്യന്തികമായി ഒരുഭയം വളര്‍ത്തുന്നുണ്ട് . ദൈവത്തെ അഥവ മതത്തെ നിഷേധിക്കുകയോ തെള്ളിപറയുകയോ ചെയ്‌താല്‍ അവനു കൊടുംശിക്ഷകള്‍ ദൈവ ഭാഗത്ത് നിന്നുണ്ടാവും എന്ന് ഭയപെടുത്തുന്നു, മാത്രവുമല്ല ദൈവത്തില്‍ ഭയന്നാണ് ജീവിക്കണ്ടത് എന്നും പറഞ്ഞു പഠിപ്പിക്കുന്നു . ആ ഭയപ്പെടുത്തലാണ് മതവിശ്വാസികളായി തുടരാനും വിശ്വാസത്തിലൂന്നിയ "നന്മ" സഹജീവിയോടു പ്രകടിപ്പിക്കാനും ഒരുപരുതിവരെ സഹായകമാകുന്നത് .

ഉപജീവനത്തില്‍ എല്ലാത്തരത്തിലും മനുഷ്യന്‍ എക്കാലത്തും അസ്വസ്ഥനാണ് അവനു കുറച്ചു നേരെമെങ്കിലും സമാധാനംവേണം ,ശാന്തതവേണം അതിനുള്ള നല്ല മാര്‍ഗ്ഗമാണ്‌ മനസിനെയും,ശരീരത്തെയും മറ്റു ചിന്തകളില്‍ നിന്നെല്ലാം അകറ്റി ശാന്തമായി, നിശബ്ദമായി, ഏകാഗ്രമായി നില്‍ക്കുക എന്നത് ഇതൊരു മെഡിറ്റേഷനാണ് . ഇങ്ങനെ നിരന്തരമായി ഒരു നിച്ശിത സമയത്ത് ചെയ്യപ്പെടുകയാണങ്കില്‍ മാനസികമായ ഉന്മേഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല . ഇതിന്റെ അദൃശ്യരൂപിയായ ഉന്നമാണ് ദൈവം. മനസിനെ ഒരേ കേന്ദ്രത്തിലേക്ക് കൊണ്ട് വരിക എന്നത് അനായാസമാണങ്കിലും അസ്വസ്ഥരായ മനുഷ്യന് കഴിയാതെവരും. ഇവിടെ ഉന്നമാണ് ദൈവസങ്കല്പം. തലമുറകള്‍ കൈമാറി കഴിയുമ്പോള്‍ നാളെ ഉണ്ടാകുന്ന മനുഷ്യന്റെ വിശ്വാസപ്പുറത്തേക്ക് വരണ്ടുന്ന ദൈവസങ്കല്‍പ്പം അത്രയേറെ കരുതല്‍ ഉണ്ടാകണം എന്ന് ഇതിന്റെ സൃഷ്ടാക്കള്‍ക്ക് നന്നായി ആറിയാമായിരുന്നു.

ലോകത്തിലുള്ള എല്ലാമനുഷ്യര്‍ക്കും രൂപംഒന്നുതന്നെ നിറത്തിലും ,നീളത്തിലും മൂക്കിന്റെയും, കണ്ണിന്റെയും വ്യത്യാസത്തില്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ അവിടെത്തെ കാലാവസ്ഥയുടെയും ,അന്തരീഷ സമ്മര്‍ദ്ദത്തിന്റെയും വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രം .ചോരക്കു ഒരേ നിറം ,വിശപ്പിനു ഒരേ മുഖം ,ചിരിക്കുന്നതും കരയുന്നതും ഒരുപോലെ ,നടക്കുന്നതും, ഉറങ്ങുന്നതും ,ഉണ്ണുന്നതും ഒരേപോലെ.ലൈംഗിക വേഴ്ച നടത്തുന്നതും അത് പ്രകടിപ്പിക്കുന്നതും ഒരുപോലെ , പ്രസവിക്കുകയും കുട്ടിയെ വളര്‍ത്തുന്നതും ഒരുപോലെ ആശയവിനിമയം നടത്തുന്നതും ഒരുപോലെ പക്ഷെ മതവിശാസങ്ങള്‍ ,ദൈവ വിശ്വാസങ്ങള്‍ പലതു എന്താണ് ഈ വൈരുദ്ധ്യം ?

ദൈവവിശ്വാസം മഹനിയമായ ഒരു സന്ദേശമാണ് പറയുന്നത് പക്ഷെ മനുഷ്യന്‍ ഇന്ന് അതിന്റെ പേരിലാണ് കൂടുതല്‍ കൊല്ലപ്പെടുന്നതും രാജ്യങ്ങള്‍ വിഭജിക്കപ്പെടുന്നതും. കൃഷിസംസ്കാരങ്ങളില്‍ നിന്നാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത് .അത് മനുഷ്യന്റെ ജീവിത ക്രമങ്ങളില്‍ ഹിംസാത്മകസ്വഭാവം നിരുത്സാഹപ്പെടുത്താന്‍ വേണ്ടി പിറവിക്കൊണ്ടാതാണ്. എന്നാല്‍ ഇന്ന് മനുഷ്യന്റെ നാശത്തിന്റെതന്നെ കറുപ്പായി അത് മയങ്ങി വളര്‍ന്നു . ഇനി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി നമുക്ക് ഇങ്ങനെ പറയാം ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ട് ആ ശക്തിയാണ് ഈ ലോകത്തെ ചലിപ്പിക്കുന്നതും നിലനിര്ത്തുനതും അപ്പോളും ഒരു കുഴപ്പം ദൈവത്തിന്റെ പേരില്‍ ഉണ്ടാവുന്നു .ആ ദൈവം ഏത്
മതത്തിലുള്ളതാണന്നു . മുസ്ലീം ,ക്രിസ്തിയ .ഹിന്ദു എതാണ് യഥാര്‍ത്ഥദൈവം ?


www.pavapettavan.com

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണഉത്സവം

ഓര്‍മ്മയിലെന്നും ഉത്സവമാണ് ഓണം
ബാല്യംകാത്തിരുന്ന പുത്തനുടുപ്പിന്‍
മണംപൂത്തപൊന്‍ ചിങ്ങനിലാവിന്റെ
ഉറങ്ങാത്ത പൂക്കാലമാണന്റോണം.

കര്ക്കിടകപ്പെരുമഴ പെയ്തുതോര്ത്തിയ
പൂമണമുള്ള മുറ്റത്തെ കുളിരിന്റെ നനവുള്ള
ഓര്‍മയുടെ ഉഞ്ഞാലില്‍ ഉണരുന്ന
നിറവയറുണ്ട കാലമാണ് ഓര്‍മയിലിന്നുമോണം.

ഓലപന്തിന്റെയേറില്‍ ഓടിതളര്‍ന്നൊടുവില്‍
ഉറിയടിമേളത്തിനൊത്താടിയ കളിയുടെ‌
കളത്തിലൊത്ത് പിരിഞ്ഞ ചങ്ങാതിമാരുടെ
ഓണമാണെന്റെ ഓര്‍മയില്‍പൂത്തപൂക്കളം.

ഉച്ചയൂണിന്റെ ഒറ്റനിറവില്‍ പാല്‍പ്പായസം
പഴം,മധുരം,മന്താരംപൂകി ഒരാണ്ടേക്ക്
കൊതിയായി വെച്ചൊരു കാത്തിരുപ്പിന്റെ
വിശപ്പെല്ലാംമകന്ന ഓര്‍മ്മയാണെനിക്കു പൊന്നോണം.

ഓണംകഴിഞ്ഞു പിന്നടുത്തോണത്തിലേക്കോടുന്ന
കയര്‍പ്പുള്ളനാളിന്റെ നിറമറ്റഓട്ടപന്തയത്തിൻ
നിറവാർന്ന സമ്മാനമാണാ....ഓണം
ബാല്യത്തെയെന്നും ഓർക്കാനുള്ളതാണു ഓണം .



www.pavapettavan.com

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച്


എറണാകുളം ഇടപ്പള്ളിയില്‍ നടന്ന ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച് ഭൂലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വമായ ചിലശ്രമങ്ങളുടെ ഭാഗമായിവന്ന ചിലപോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി .തൊടുപ്പുഴയില്‍ നിശ്ചയിച്ചിരുന്ന ഈ മീറ്റ്‌ എറണാകുളം ഇടപ്പള്ളിയിലേക്ക് മാറ്റെണ്ടി വന്നപ്പോള്‍നേരിട്ട ബുദ്ധിമുട്ടുകളും അതിന്റെ പിന്നില്‍ വേണ്ടിവന്ന മനുഷ്യഅദ്ധ്വാനത്തെ കുറിച്ചോ സംഘാടകര്‍ ആരോടും ഒന്നും പറഞ്ഞില്ല അതിന്റെ പിന്നില്‍വന്ന സാമ്പത്തികപരമായ ചിലവുകളെ കുറിച്ചോ പറഞ്ഞില്ല.മീറ്റില്‍ വന്നുപോയിട്ടുള്ള മനപൂര്‍വ്വമല്ലാത്ത പിഴവുകളെ ,കുറവുകളെ ദൂരെയിരുന്നു പെരുപ്പിച്ചു കാണിക്കുന്നവര്‍ ദയവായി മനസിലാക്കാതെപോയ കുറെ കാര്യങ്ങളുണ്ട് സാങ്കേദിക പരമായ കാരണങ്ങളാല്‍ ഈ കൂടിചേരല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്.എന്നാല്‍ സംഘാടകരുടെ നിശ്ചയദാഢ്യത്തിന്റെ ഒറ്റബലത്തിലാണ് ഈ മീറ്റ് നടന്നത്. ഒപ്പമുണ്ടായിരുന്ന എല്ലാവരും മീറ്റ് ഒഴിവാക്കാം എന്നുപറഞ്ഞപ്പോളും ‌തീരുമാനിച്ച ദിവസം തന്നെ നടത്തും എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ തെറ്റായിപോയി എന്ന് തോന്നുന്നു .സാങ്കേതികത്വത്തിന്റെ കുരുക്കില്‍ നിന്നുകൊണ്ട് മീറ്റ്‌ ഉപേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ ഒരു മീറ്റിനു വേണ്ടി യാത്ര തരപെടുത്തിയ എനിക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.അതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയണ്ടി വന്നത്.എല്ലാകാലത്തും എല്ലാമേഖലയിലും ചൊറിനായ്ക്കളെ പോലെയുള്ള ഒന്നോ രണ്ടോ പേരുണ്ടാവും അവരുടെ ഉദ്ദേശ്യം ചൊറിഞ്ഞ്‌ പുണ്ണിന്റെ ദുര്‍ഗന്ധം പരത്തി മറ്റുള്ളവരെ ശ്വാസംമുട്ടിക്കുക എന്നതാണ് . എല്ലാവരും മദ്യപിച്ചിരുന്നു ആരും സ്വബോധത്തോടെ അല്ലായിരുന്നു അവിടെ കൂടി ചേര്‍ന്നത്‌ എന്നൊക്കെ കാടടച്ചു വെടിവെക്കുന്നതാണ് ഈ തന്തയില്ലാത്തവന്‍മാരുടെ പ്രചരണം . അവിടെ ഞാന്‍ മദ്യപിച്ചിരുന്നതായും ഇവര്‍ പറയുന്നു .എന്നാല്‍ അത് അസത്യമാണ് തലേന്ന് രാത്രി കഴിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്‌ . കവി മുരുകന്‍ കാട്ടാക്കട എന്തോ മഹാ അപരാധംകാട്ടി എന്നൊക്കെയാണ് മറ്റൊരു അപരാധം. അദ്ദേഹം കവിത ചൊല്ലി കൊണ്ടിരുന്നപ്പോള്‍ അവിടെ ഹോട്ടാല്‍ ജീവനകാരന്‍ പാത്രങ്ങള്‍ ഇട്ടു വലിച്ചു ശബ്ദം ഉണ്ടാക്കിയത് വിലക്കി അതൊരു കുറ്റാമായി പറയപെടുന്നു .പണംകൊടുത്തു പരിപാടി നടത്താന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെ പരിപാടി നടന്നോണ്ടിരിക്കുമ്പോള്‍ അരോചകമായശബ്ദം ഉണ്ടാക്കിയാല്‍ പറയാന്‍ പാടില്ലേ ? പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം ഇന്റര്‍നെറ്റും ബ്ലോഗ്ഗും നല്ല ഉദ്ദേശ്യത്തോടെ വേണം നമ്മള്‍ ഉപയോഗിക്കണ്ടത് എന്നാണു കാര്യങ്ങളുടെ നല്ല വശങ്ങള്‍ദയവായി പ്രിയപ്പെട്ടവര്‍ മനസിലാക്കണം . മനസുതുറക്കാന്‍ കൂടിയവര്‍ സത്യത്തില്‍ ഒന്ന് മിണ്ടാതെ ഇരുന്ന അവസ്ഥയാണ് അവിടെ ഉണ്ടായത് . ഇങ്ങനെ ഇരിക്കാന്‍ വേണ്ടിയാണങ്കില്‍ പിന്നെ എന്തിനു ഇതുപോലുള്ള മീറ്റുകള്‍ . എന്ത് അഭിപ്രായം ഉണ്ടങ്കിലും അവിടെ പറയാതെ പിന്നീട് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പടച്ചു വിടുന്നത് തെമ്മാടിത്തരമല്ലേ ? പിന്നെ അദ്ദേഹം മദ്യപിച്ചാണ് എത്തിയത് എന്ന് ചിലര്‍പറഞ്ഞു . തലേന്ന് രാത്രിയില്‍ മദ്യപിച്ചിരുന്നു അതുകൊണ്ട് തൊണ്ടക്ക് കുഴപ്പമുണ്ടാന്നാണ് പറഞ്ഞത് .മീറ്റിന്റെ നടത്തിപ്പിനെ തെറിവിളിക്കുന്നവര്‍ മുന്‍പ് എപ്പോഴെങ്കിലും ഇതുപോലുള്ള ഒരു മീറ്റിന്റെ ചിലവിനെ കുറിച്ചോ അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചോ അറിഞ്ഞിരിക്കണം . ഒരമരുന്നിന്റെ ഗന്ധം മാറത്ത ചില ചൊറിനായ്ക്കള്‍ ഇത് അവരുടെ ആത്മീയ സംഗമമാണ് എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു .ക്ഷമിക്കണം ബോധാമില്ലാത്തവനെ... ഇത് നാനതുറയില്‍ ഉള്ള എഴുത്തുക്കാര്‍ സംഗമിക്കുന്ന വേദി ആയിരുന്നു.
www.pavapettavan.com

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

മീറ്റ് എറണാകുളത്തേക്ക് മാറ്റുന്നു

പ്രിയപ്പെട്ടവരേ
സാങ്കേതികമായ ചില കാരണങ്ങളാല്‍ തുടുപുഴയില്‍ ആഗാസ്റ്റു 8 നീശ്ചയിച്ചിരുന്ന ബ്ലോഗു മീറ്റ്‌ എറണാകുളത്തേക്ക് മാറ്റുന്നു . എറണാകുളത്തെ ഇടപ്പള്ളിയിലെ "ഹൈവേ ഗാര്‍ഡന്‍ (ഓപ്പോസിറ്റ് ഒബ്രോണ്‍ മാള്‍ ) അവിടെ നമ്മള്‍ ഒത്തു കൂടുന്നത് .എല്ലാ ഭാഗത്ത് നിന്നുള്ള ആള്‍ക്കാര്‍ക്കും വളരെ പെട്ടന്ന് എത്തിച്ചേരാന്‍ കഴിയും എന്ന നിലക്കും , കൂടുതല്‍ സ്ഥലസൌകര്യമുണ്ട് എന്നതിന്നാലും ഹൈവേ ഗാര്‍ഡന്‍ എല്ലാവര്ക്കും സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .
പ്രാവിശ്യത്തെ ബ്ലോഗു മീറ്റ്‌ ആദ്യം എറണാകുളത്താണ് തീരുമാനിച്ചെതെങ്കിലും പിന്നീട് സൌകര്യഅര്‍ത്ഥം തൊടുപുഴയ്ക്ക് മാറ്റുകയായിരുന്നു .എന്നാല്‍ മാറിവന്ന തൊടുപുഴയിലെ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുത്ത് എറണാകുളത്ത് തന്നെ കൂടുന്നതാണ് നല്ലത് എന്ന പലഭാഗത്തു നിന്നുള്ള അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടേക്ക് മാറ്റുന്നത് സഹകരിക്കുമല്ലോ .....
ഹൈവേ ഗാര്‍ഡനിലേക്ക് എത്താനുള്ള വഴിസൌകര്യങ്ങള്‍ താഴെ കാണുന്നവരുടെ ഫോണില്‍ വിളിച്ചാല്‍ മതിയാകും
പ്രവിണ്‍ ‍ വട്ടപ്പറമ്പത്ത് 9961999455
യുസഫ് 9633557976
മനോരാജ് 9447814972
www.pavapettavan.com

2010, ജൂലൈ 15, വ്യാഴാഴ്‌ച

ജനസാമാന്യത്തിലേക്ക്

വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ രവതലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പാകമാകാന്‍ പറഞ്ഞു അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ് . നാളെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഭരിക്കുകയും അവിടെ ജീവിക്കുകയും ചെയ്യേണ്ടുന്ന ഒരു തലമുറയെ ജനാധിപത്യ സംവിധാനങ്ങളുടെ ആദ്യ അറിവുകള്‍ പഠിക്കേണ്ടുന്ന വിദ്യാഭ്യാസരാഷ്ട്രിയക്കാലം വേണ്ടാന്നു പറയുന്നവരെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കണം. കുട്ടികള്‍ക്ക് രാഷ്ട്രിയ അറിവ് വേണ്ടാന്നുപറയുന്ന ശബ്ദത്തിന്റെ ദിക്ക് നോക്കിയാല്‍ അറിയാം അതിന്റെ ഉദ്ദേശ്യശുദ്ധിയും, അതിലൊളിപ്പിച്ച അജണ്ടയും . വിദ്യാര്‍ത്ഥിരാഷ്ട്രിയത്തെ പടിയടച്ചു പിണ്ഡംവെക്കാന്‍ പറയുന്നത് വളരെ നീണ്ട ഒരു പ്ലാനിങ്ങിന്റെ ഭാഗമാണ് .അത് വേണ്ടുന്ന തരത്തില്‍ ഇവിടെത്തെ ജനസാമാന്യത്തിനെ ബോധ്യപ്പെടുത്തേണ്ടുന്ന മാധ്യമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പറ്റിയതുക്കൊണ്ടോ , താല്‍കാലിക ജീവിത സുഖങ്ങളും, സൌകര്യങ്ങളും വെച്ചുനീട്ടിയത് സ്വീകരിച്ചതുകൊണ്ടോ മിണ്ടാന്‍ കഴിയാത്തഗതികേടിലാണിന്നു . അറിയാനുള്ള പൌരന്റെ മൌലികമായ അവകാശം കലര്‍പ്പില്ലാതെ, വൈകാതെ അവന്റെ പൌരബോധത്തിന്റെ മനോമണ്ഡലങ്ങളില്‍ എത്തിക്കുക എന്ന ശ്രേഷ്ടമായ കര്‍മ്മത്തിന്റെ അമരക്കാര്‍ ആകേണ്ടുന്ന മാധ്യമങ്ങള്‍ പിറന്ന മണ്ണിന്റെ ഒറ്റുകാരായ പിന്നാപ്പുറ കഥകളാണ് നിരയിലെ പുതിയ തലമുറയിലേക്കു പകരുവാന്‍ കഴിയുന്നത്‌ . പിഴച്ചപോയ ഉത്തരവാദിത്വത്തിന്റെ പാപഭാരവുമായി സ്വന്തം മനസാക്ഷിക്ക് മുന്നില്‍ സമ്പന്നനായി നിക്കുമ്പോളും സ്വയം വെറക്കപ്പെട്ടവനായ അവനുനേരെ അവന്‍ വഞ്ചിച്ച സ്വന്തം മനസാക്ഷിയുടെ വിരല്‍ പൊള്ളുന്ന ചോദ്യങ്ങളായികൂമ്പിച്ചു ചൂണ്ടിനില്‍ക്കും .ഒരു ജനതയുടെ വിശ്വാസത്തെ കേവലനാണയങ്ങള്‍ക്ക് ഒറ്റുകെടുക്കപ്പെട്ട ലഹരിയുടെ അബോധങ്ങളില്‍ മയങ്ങുന്ന പത്രധര്‍മം രജ്യത്തെ ജനസാമാന്യത്തിന്റെ ജീവിത പ്രതീക്ഷയുടെ നാമ്പിനെയാണ് തല്ലികെടുത്തുന്നത്.പാഠഭാഗങ്ങളില്‍ നിന്ന് പഠിക്കുന്ന അറിവ് ജീവിതത്തിന്റെ സാമൂഹ്യയന്തരീഷത്തില്‍ പ്രായോഗിക ബുദ്ധിയോടെ ജീവിക്കുന്നതിനും പ്രവര്ത്തിയിലൂടെ സമൂഹത്തിന്റെയും ,സംസ്കാരത്തിന്റെയും , ശാസ്ത്രത്തിന്റെയും, രാജ്യത്തിന്റെയും പുരോഗതിയിലേക്ക് വ്യക്തിയെന്ന നിലയിലെ കടമകള്‍ മറക്കാതെ കാത്തു സംരക്ഷിച്ചുജീവിക്കണമെന്ന അടിസ്ഥാനപാഠമാത്രമാണ് തരുന്നത് . ജീവിതം അനേകം പരീക്ഷ്ണങ്ങളിലൂടെ പാകപെടുന്നത് പോലെ രാജ്യത്തിന്റെ പുരോഗതിയും അത്രതന്നെ നിസാരമല്ല . രാജ്യത്തിന്റെ വളര്‍ച്ചക്കും , പുരോഗതിക്കും വ്യക്തികള്‍ ചെയ്യണ്ടുന്നകടമകള്‍ വളരെ വലുതാണ്‌ .അതിനു രാജ്യസ്നേഹത്തിന്റെ നെഞ്ചിലുറച്ച വളരെ സുതാര്യമായ താല്പര്യം ഉണ്ടാകണം . എന്നാല്‍ ഇന്ന് ഇല്ലാണ്ടായതും മറ്റൊന്നല്ല . അതിനു കാരണക്കാര്‍ ഇത്തരം വിദ്യാലയങ്ങള്‍ തന്നെയാണ് . കുട്ടികള്‍ രാഷ്ട്രിയത്തില്‍ ഇടപെടുന്നതും ,വിദ്യാലയ ഭരണത്തിന്റെ വിദ്യാര്‍ത്ഥി പ്രതിനിധി ആകുന്നതും ഏതോ അപകടം പോലെ കാണുകയും ,ഭയപ്പെടുകയും ചെയ്യന്നത് ദൂര വ്യാപകമായ അപകടം ക്ഷണിച്ചു വരുത്തും . ഉരുണ്ടുകൂടുന്നഭയം രാഷ്ട്രിയവാദികളായിട്ടുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാനെകഴിയു .
ഈ ഭയപ്പെടുന്നവരും ,രാഷ്ട്യയത്തെ അറപ്പോടെ കാണുന്നവരും ഒന്നോര്‍ക്കുന്നത് നന്നാണ് ..! രാഷ്ട്യിയമെന്നത് ഒരു ചെറിയ കാര്യമല്ല അതുള്ളത്‌ കൊണ്ടാണ് ഇന്ന് ഇങ്ങനെ സ്വാതന്ത്ര്യമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നത്‌ . ഇന്ന് കാണുന്ന സുഖസകര്യങ്ങള്‍
അനുഭവിക്കുമ്പോള്‍ ഇന്നലെകുളെ കുറിച്ചും നാളയെ കുറിച്ചും അറിയാന്‍ ശ്രമിക്കണം .എല്ലാം തന്റെ കഴിവുകള്‍ കൊണ്ട് നേടിയതല്ലന്നും ,അതിനു വേണ്ടി ജീവന്‍ കൊടുക്കേണ്ടിവന്ന അനേകായിരങ്ങളുടെ ചോരവീണ മണ്ണിലാണ് താന്‍ ചവിട്ടിനില്‍ക്കുന്നതെന്നും ചോരയില്‍ കുതിര്ന്ന മണ്ണിനു മുകളില്‍ നിന്നുകൊണ്ടാണ് പാശ്ചാത്ത്യ സംസ്കാരത്തിന്റെ പുത്തന്‍ അവകാശങ്ങളും,താല്പര്യങ്ങളും വിളിച്ചു പറയുന്നത് എന്ന് മനസിലാക്കണം . അത് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം, ഭാരതത്തിന്റെ പഴയമുഖം കാണാന്‍ ശ്രമിക്കണം. വിദ്യാഭ്യാസം
സാധാരണക്കാരന് വിലക്കപ്പെട്ട കാലത്തെ കുറിച്ചും , മാറുമറക്കാന്‍ അവകാശം ഇല്ലായിരുന്ന കാലത്തെകുറിച്ചും , മുല വലുതായതിന്റെ പേരില്‍ മുലക്കരം കൊടുക്കേണ്ടിവന്ന രാജ്യത്തെ സ്ത്രീകളുടെ ചരിത്രത്തെ കുറിച്ചും , വഴിനടക്കാന്‍ കാലവും നേരവും തെറ്റിച്ചാല്‍ ചാട്ടവാറടി
ഏല്‍ക്കണ്ടിവന്ന കാലത്തെകുറിച്ചും,ഇന്നത്തെ പോലെ ക്ഷേത്രങ്ങളില്‍ പോയി ആരാധിക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നെന്ന് അറിയണം. പണിയെടുത്താല്‍ കൂലിക്കിട്ടാത്ത കാലത്തെയും കുറിച്ച് അറിയണം .കുറഞ്ഞപക്ഷം അനേകലക്ഷങ്ങളുടെ ജീനനും, ജീവിതവും കൊടുത്തു നേടിയതാണീ സ്വാതന്ത്ര്യമെന്നറിയണം.

ഒരു പ്രഭാതത്തില്‍ തലേന്ന് കണ്ട സ്വപ്നത്തിന്റെ ഭയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികള്‍ ,സ്ഥാപനങ്ങള്‍ തിരിച്ചറിയേണ്ടതായിട്ടുള്ള ചില കാര്യങ്ങളുണ്ട് . അറിവിന്റെ തികഞ്ഞ ആക്കങ്ങളിലാണ് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിവിഗതികളെ തിട്ടപെടുത്തുകയും സുഖസഞ്ചാരത്തിനു ഉന്നമിടുകയും ചെയ്യുന്നത് . അറിവുകള്‍ എന്ന് പറയുമ്പോള്‍ എല്ലാത്തരത്തിലുള്ള അറിവുകളും ആവിശ്യമാണ് ശാസ്ത്രം ,സാഹിത്യം ,സാമ്പത്തികം ,സംസ്കാരം ,കലാ ,കായികം ,സംഗീതം പ്രധാനമായും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ,നിയമങ്ങള്‍ ,വിലക്കുകള്‍, ഭരണവ്യവഹാരങ്ങള്‍ ,മറ്റുരാജ്യങ്ങളുമായി ഉണ്ടാക്കുന്ന കാരാറകള്‍ എല്ലാം തന്നെ നാളേക്കുള്ള പ്രതിക്ഷയുടെ അറിവാണ് . അറിയാനുള്ള ജനത്തിന്റെ മൌലിക അവകാശത്തെ കളങ്കപ്പെടുത്തുകയും സംരക്ഷിക്കുന്നതിനു ബോധപൂര്‍വ്വമായ നീരസം കാട്ടുകയും ചെയ്യുന്ന ഒരു സാഹചര്യം അറിഞ്ഞോ അറിയാതയോ നിര്‍ഭാഗ്യവശാല്‍ ഭരണതലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് . ഈ നീക്കം രാജ്യത്തെ അസ്ഥിരത പെടുത്താനാണ് .ഇന്നിന്റെ ജീവിത തിരക്കില്‍ നെട്ടോട്ടമോടുന്നതിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമ്മളില്‍ പലരും മെനകെടാറില്ല ,അതിനു വേണ്ടി സമയം നീക്കിവെക്കാറില്ല. ഇത് രാജ്യത്തെ അശ്രദ്ധരായിട്ടുള്ള ജനവിഭാഗത്തെ വളര്‍ത്തുന്നതിന്റെ ഭാഗമാണ് .രാജ്യത്തിനും ,ഇവിടെത്തെ പൂരിഭക്ഷംവരുന്ന ജനവിഭാഗത്തിനും അപകടം മുണ്ടാക്കുന്ന കരാറുകളും, വ്യവസ്ഥകളും ,നിയമങ്ങളും ഉണ്ടാക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് മൌനംഭചിക്കുകയും ,വാര്‍ത്തകളെ തിരസ്കരിക്കുകയും എന്നിട്ട് വര്‍ദ്ധിച്ചുവരുന്ന കലാപങ്ങളില്‍ , അക്രമങ്ങളില്‍ എന്തിനേറെ സമൂഹത്തില്‍ ഉണ്ടാകുന്ന ,ഉണ്ടാക്കപ്പെടുന്ന കത്തികുത്തിനും ചെറുകവര്ച്ചകള്‍ക്ക് പോലും ശ്രദ്ധയോടുള്ള ഒരു വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത് നിഗൂടമായ ഒരു ലക്ഷ്യത്തിന്റെ ഭാഗമാണ് . ആ സമൂഹത്തില്‍ ജീവിക്കുന്നവനില്‍ നിലവിലുള്ളനിയമ വ്യവസ്ഥിതിയിലും ,നീതിപരിപാലനത്തിലും വിരക്തി ഉണ്ടാക്കുക, നിയമസംവിധങ്ങള്‍ സമൂഹത്തിനു വേണ്ടുന്നസുരക്ഷ നല്‍കുന്നില്ല എന്ന് വരുത്തി തീര്‍ക്കുക ,അത്തരത്തില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥതകളെയും തെളളിപറയുവാന്‍ പ്രേരിപ്പിക്കുന്ന മനസ് നിരന്തരമായ ശ്രമങ്ങളിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കാനും അത് വഴി നമ്മുടെ സാമൂഹ്യസംവിധാനങ്ങള്‍ ശരിയല്ല എന്ന് പറയുന്ന വ്യക്തികളെ പാകപെടുത്തുക എന്നതാണ് അതിന്റെ ഉന്നം . സത്യസന്നത വല്ലാണ്ട് മുറിവേല്‍ക്കുകയും അപകട പെടുകയും ചെയ്ത ഒരു വര്‍ത്തമാനത്തിലാണ് നമ്മള്‍ കഴിയുന്നത്‌ . രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ വെക്കുന്ന ഉപയകക്ഷി കരാറുകള്‍ പോലും സത്യസന്നമായി ജനങ്ങളെ ബോധ്യപ്പെടുത്താതെ മറ്റാര്‍ക്കോ വേണ്ടി വളച്ചൊടിക്കുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നത് കരാറുകളുടെ ദൂഷ്യവശങ്ങള്‍ ജനം അറിയണ്ട എന്ന് കരുതി മാത്രമല്ല എതിര്‍പ്പുകള്‍ ഇല്ലാതെ കച്ചവടം ഉറപ്പിക്കുന്നതിനു കൂടിയാണ് . ജനജീവിതത്തിന്റെ സമസ്ത മേഘലയിലേക്കും ഒളിഞ്ഞും, തെളിഞ്ഞും, ചെറുതും ,വലുതുമായ നിലയില്‍ വിദേശ ശക്തികളുടെയോ അവരുടെ ഏജന്ടുമാരുടെയോ ഇടപ്പെടലുകള്‍ ഉണ്ടാകുന്നതു ആരും അറിയാതെയല്ല .രാജ്യത്തെയും ജനതയെയും സംരക്ഷിക്കേണ്ടുന്നവരുടെ അറിവോടയാണ് എന്നതു ഖേദകരം തന്നെ . പ്രതികരണശേഷിയില്ലാത്ത ,അരാഷ്ട്യയവാദികളായിട്ടുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചാല്‍ ഇവിടെയുണ്ടാകാന്‍ ഇടയുള്ള ഒരു സാമൂഹ്യ പ്രശ്നങ്ങളിലും അവരിടപെടില്ല കാര്യങ്ങള്‍ നിസാരം . ഏതുരാജ്യത്തിന്റെയും എത്രനിലവാരം കുറഞ്ഞ ഉല്പ്പന്നമായാലും വളരെ വേഗതയില്‍ വിറ്റഴിക്കാന്‍ പറ്റുന്ന ഏക വിപണിയും ഇന്നിപ്പോള്‍ ഇന്ത്യ തന്നെയാണ് .ഇത് വളരെ കാലങ്ങളായി പരുവപെടുത്തിയെടുത്ത ഒരു പദ്ധതിയാണ് .അതിനൊക്കെ ഇവിടെത്തെ മാധ്യമങ്ങളും ,ചില രാഷ്ടിയക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥവൃദ്ധങ്ങളും ആവോളം വിദേശികളെ സഹായിച്ചിട്ടുണ്ട് . കച്ചവട താല്പര്യങ്ങളുടെ അപകടം പറഞ്ഞവരെ പഴഞ്ചന്‍മാരായും ,വികസന വിരോധികളായും അവര്‍ ചിത്രികരിച്ച് ജനത്തെ തെറ്റുധരിപ്പിച്ചു. ഇവിടെത്തെ കോടതികള്‍ അത്തരം സാമൂഹ്യ
പ്രശനങ്ങളില്‍ ഇടപെട്ടില്ല . വിദ്യാര്‍ത്ഥി രാഷ്ട്യയത്തെ രിരോധിക്കാന്‍ കോടതിയിലേക്ക് ചെന്ന സ്വകാര്യപരാതിയിന്‍മേല്‍ കണ്ണുമടച്ചു വിധിപറയുമ്പോള്‍ കോടതികള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ആലോചിക്കണമായിരുന്നു . കോടതികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശങ്ങളിലും നീതിപൂര്‍വ്വമായി ഇടപെടല്‍ നടത്താന്‍ കുറെ കാലങ്ങളായി ശ്രമിക്കാറില്ല . ജനവിരുദ്ധനയങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാനകിയ സമരങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ് .ആ സമരങ്ങളെ നിരോധിക്കാന്‍ കോടതികള്‍ ഉത്തരവിടുമ്പോള്‍ കോടതികള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് . എണ്ണിയാല്‍ ഒടുങ്ങാത്ത സമരങ്ങളിലൂടെയും ,അത്രതന്നെ രൂക്ഷമായ പോരാട്ടങ്ങളിലൂടയുമാണ് ഇന്ത്യക്ക് അതിന്റെ സ്വാതന്ത്ര്യ പഥങ്ങളില്‍ എത്താന്‍ കഴിഞ്ഞത് എന്ന ചരിത്രം കോടതികള്‍ മറക്കരുത്.
www.pavapettavan.com

2010, ജൂൺ 22, ചൊവ്വാഴ്ച

ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം

വഴിയും വണ്ടിസൗകര്യവും ഏകദേശദൂരവും അറിയിക്കുന്ന വ്യക്തമായ പോസ്റ്റ്‌ ഹരിഷ് തൊടുപുഴയുടെ ബ്ലോഗില്‍ കാണാം കാണുക സുഹൃത്തുകള്‍ അത് ഉപയോഗപെടുത്തണം .
മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ണമായ നിലയില്‍ചെയ്തു തീര്‍ക്കണമെങ്കില്‍ ബ്ലോഗര്‍മാരുടെ സഹരണം ആവിശ്യമാണ് . എത്തുന്നവര്‍ ,കൂടെ വരുന്നവര്‍ ,തലേന്ന് വരുന്നവര്‍ .ഇങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം ...എല്ലാ ബ്ലോഗര്‍മാരും അത്തരം വിവരങ്ങള്‍ അറിയിച്ചിട്ടില്ല .ശ്രദ്ധിക്കുമല്ലോ ?
വളരെ കുറച്ചു നാളുകള്‍ മാത്രമാണ് ഇനി മീറ്റിനായിയുള്ളത് . മീറ്റുമായി ബന്ധപെട്ട ഗുണകരമായ പോസ്റ്റുകള്‍ ഇതിനകം ഏറെ വന്നിട്ടുണ്ട് അതിലൊന്നാണ് മനോരാജിന്റെ ബ്ലോഗ്‌ ക്ലിക്കുക . അതിനൊപ്പം തന്നെ അനാവശ്യ വിവാധങ്ങള്‍ ഉന്നം വെച്ചുകൊണ്ടുള്ള പോസ്റ്റുകളും വന്നിട്ടുണ്ട് .അതിനെയൊക്കെ നല്ലവരായ ബ്ലോഗേഴ്സ് തിരിച്ചറിയുകയും ചെയ്തു മറുപടി അര്‍ഹിക്കാത്ത പലതരത്തിലുള്ള ആരോപണങ്ങള്‍ അഴിച്ചുവിട്ടു മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവരെ മാനസികമായി തളര്ത്തുക എന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമായിരുന്നു അത്തരം പോസ്റ്റുകള്‍ .ഇപ്പോള്‍ ഏതാണ്ട് മീറ്റ്‌ ചിത്രം വ്യക്തമായി കഴിഞ്ഞു .ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ മാളങ്ങളിലേക്ക് മടങ്ങി .ഇനി മീറ്റിന്റെ ആരവങ്ങളുടെ നാളുകള്‍ . എല്ലാ നല്ലവരായ ബ്ലോഗര്‍മാര്‍ക്കും തൊടുപുഴയുടെ ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം

www.pavapettavan.com

2010, ജൂൺ 12, ശനിയാഴ്‌ച

രക്തസാക്ഷികളാണേ സത്യം

സുഹൃത്തുക്കളെ
തൊടുപുഴമീറ്റും അതുമായി ബന്ധപ്പെട്ടു ബ്ലോഗ്ഗുലോകത്ത് ഇപ്പോള്‍ നടക്കുന്ന കോലാഹാലങ്ങള്‍ തികച്ചും വേദനാജനകമാണ് . ബ്ലോഗിന്റെ രംഗത്തുള്ളവര്‍ ഒന്നുകൂടിചേരുന്നത്‌ ഇത്രവലിയ കുറ്റമാണോ? ഒരു മീറ്റും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട നിരവധി ബ്ലോഗുകളും, ആ ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്ന നിലവാരമില്ലാത്ത തര്‍ക്കങ്ങളും തെറിവിളികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ് . പ്രസ്തുത ഒത്തുചേരലിന് രണ്ടുമാസക്കാലം പോലും ഇല്ലാത്ത ഈ സന്ദര്‍ഭത്തില്‍ കുറേപേര്‍ ഒളിഞ്ഞിരുന്നു നടത്തുന്ന അക്രമങ്ങളില്‍ കുറച്ചുപ്പേരെങ്കിലും ആശങ്കപെടുന്നത് സ്വാഭാവികം മാത്രം . മീറ്റിന്റെ സുഖമമായ നടത്തിപ്പിനെ ഈ അക്രമങ്ങള്‍കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന സാമാന്യ ബോധമുള്ളവരല്ല ഇവരെന്ന് അറിയിമ്പോളാണ് ഇവരോട് നമുക്ക് സഹതാപം തോന്നുന്നത് . ഇത്തരം കൂടിച്ചേരലില്‍ ഇവര്‍ക്ക് ഒക്കെ എന്തോ നഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടാണ് അവര്‍ അസഹിഷ്ണൂത കാണിക്കുന്നത് .എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടങ്കില്‍ അവ പൊതുവില്‍ പറയാനും അതിനുള്ള വേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകണം .അല്ലാതെ ഒളിച്ചിരുന്ന് കല്ലെടുത്തെറിയുന്നത് വ്യക്തിത്വമില്ലായിമയാണ് തെളിയിക്കുന്നത് .ഒരു കാര്യം ഉറപ്പിച്ചു പറയാം മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ലങ്കില്‍ ഈ ലോകവും അവസാനിച്ചില്ലങ്കില്‍ ആഗസ്റ്റ്‌ എട്ടിന് തൊടുപുഴയില്‍ വരുന്ന മുഴുവന്‍ ബ്ലോഗേഴ്സും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ലൊരു കൂട്ടായിമയുടെ അനുഭവവുമായി മടങ്ങും ..രക്തസാക്ഷികളാണേ സത്യം .......
www.pavapettavan.com

2010, ജൂൺ 9, ബുധനാഴ്‌ച

ബ്ലോഗ്‌ മീറ്റിന്റെ ലോഗോ

പ്രിയപ്പെട്ടവരേ
തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ ലോഗോയുടെ HTML ബ്ലോഗ്‌സൈഡ് ബാറില്‍ കൊടുത്തുണ്ട് . എല്ലാ ബ്ലോഗ്ഗര്മാരും ഇത് അവരവരുടെ ബ്ലോഗ്ഗില്‍ കോപ്പി ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു



2010, ജൂൺ 4, വെള്ളിയാഴ്‌ച

അറുപതില്‍പ്പരം രാപകലുകള്‍ മാത്രം

പ്രിയപ്പെട്ടവരേ
ഇനി നമ്മുടെ ഒത്തുചേരലിന് അറുപതില്‍പ്പരം രാപകലുകള്‍ മാത്രം ...ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തൊടുപുഴയില്‍ നാം വീണ്ടും കാണുമ്പോള്‍ അത് ഒരു വെറും ബന്ധം പുതുക്കല്‍ മാത്രമല്ല . ഒരേ മാധ്യമത്തിലെ വിഭിന്ന ആശയങ്ങള്‍ സംവേദിക്കുന്ന ഒത്തുചേരലിന്റെ ഒരു ചരിത്രാവര്‍ത്തനം കൂടിയാണ് . ബ്ലോഗ്ഗ് രംഗത്ത്‌ നിന്നും ,അക്ഷര ലോകത്ത് നിന്നും ,സാമൂഹ്യ ,സാംസ്കാരിക, രാഷ്ടിയ മേഖലകളില്‍ നിന്ന് നമ്മേ വിട്ടുപോയവരുടെ ദുഃഖം പങ്കുവെക്കല്‍ കൂടിയാണ് . ഇത്തരം ഒത്തുചേരലില്‍ അതുകൂടി ഓര്‍മ്മിക്കപ്പെടണം . നന്മയുടെയും, കാരുണ്യത്തിന്റെയും ഒരു ചെറു ദീപമെങ്കിലും ഒരു സഹജീവിയുടെ മനസ്സില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം. അതിനു വേണ്ടിയുള്ള തെളിമയാര്‍ന്ന മനസുകള്‍ ഈ കൂട്ടം ചേരലില്‍ നിന്നുണ്ടാകണം .
തൊടുപ്പുഴ മീറ്റില്‍ എത്താന്‍ കഴിയുന്നവര്‍ ഇവിടെ വ്യക്തമായി ഹാജര്‍ രേഖപ്പെടുത്തണം .ബ്ലോഗ്ഗറുടെ കൂടെ ( ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍ ,കുടുംബം )വരുന്നവരുടെ വിവരം കൂടി അറിയിച്ചാല്‍ ആഹാര ക്രമികരണങ്ങള്‍ സുഖമമായി നടത്താന്‍ സാധിക്കും .മാത്രവുമല്ല തലേന്ന് എത്തുന്നവര്‍ ആ വിവരം കൂടി അറിയിച്ചാല്‍ അവര്‍ക്കയിയുള്ള റൂം സൗകര്യം ലഭ്യമാക്കാന്‍ സഹായിക്കും . തൊടുപുഴ എത്തുന്നവരെ മീറ്റ്‌ നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം ഒരുക്കുന്നതാണ് .
അഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്കാണ് മീറ്റ്‌ തുടങ്ങാന്‍ ഉദ്യേശിക്കുന്നത് .കഴിവതും ബ്ലോഗ്ഗര്‍മാര്‍ ഒന്‍പതര മണിക്ക് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണം .
കഴിഞ്ഞ പോസ്റ്റില്‍ ചിലര്‍ മീറ്റ് തിയതി മാറ്റിവെക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു .മീറ്റിന്റെ തീരുമാനങ്ങള്‍ വളരെ മാസങ്ങള്‍ക്ക് മുന്‍പ് ആലോചിച്ചതാണ് അതിനെ കുറിച്ച് അന്ന് പോസ്റ്റിട്ടിരുന്നു..തിയതി പറഞ്ഞപ്പോളും ആരും എതിര്‍ അഭിപ്രായം പറഞ്ഞില്ല .അതുകൊണ്ട് ഈ തീരുമാനിച്ച മീറ്റ്‌ ഇപ്പോള്‍ പറഞ്ഞിട്ടുള്ള തിയതിയില്‍ തന്നെ നടക്കും . മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കാം .എത്തിച്ചേരുക
www.pavapettavan.com

2010, മേയ് 19, ബുധനാഴ്‌ച

കവി മുരുകന്‍ കാട്ടക്കട പങ്കെടുക്കും


തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്‍റെ ജനകിയനായ കവി എന്‍റെ സുഹൃത്തുകൂടിയായ മുരുകന്‍ കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്....അത് മീറ്റിനു നല്ല ഒരു കാവ്യാനുഭവം പകരും. ഒരു പക്ഷേ മുരുകന്‍ കാട്ടക്കടയുടെ കണ്ണട എന്ന കവിതയും, ബാഗ്ദാടും, ഒരു കര്‍ഷകന്‍റെ ആത്മാഹത്യകുറിപ്പും ,രക്തസാക്ഷിയും ഒക്കെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും എന്നാലും ഈ കവിയെ ഒന്ന് നേരില്‍ കാണാനും .ഈ കവിതകള്‍ നേരില്‍ ഒന്ന് ചൊല്ലി കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല .അവര്‍ക്ക് ഈ അവസരം പ്രയോചനപ്രദമാകും .

www.pavapettavan.com

2010, മേയ് 16, ഞായറാഴ്‌ച

അപ്പോള്‍ ആഗസ്റ്റ് 8തൊടുപുഴ

അപ്പോള്‍ പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് ഈ വര്‍ഷത്തെ നമ്മുടെ കൂടിച്ചേരല്‍ നടക്കുന്നത് ....മീറ്റിന്‍റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...

തൊടുപുഴക്കടുത്ത് ഹരീഷിന്റെ വീടിനടുത്തുള്ള ‘ജ്യോതിസ്’ എന്ന ഹാളിലായിരിക്കും (2 കിമീ ഫ്രം തൊടുപുഴ ടൌണ്‍) ഈ സൌഹൃദ സമ്മേളനം നടത്തപ്പെടുക. ടൌണില്‍ നിന്നും ഈ ആഡിറ്റോറിയത്തിലെത്തിപ്പെടുവാനുള്ള സൌകര്യങ്ങള്‍ അറേഞ്ച് ചെയ്യുന്നതാണു. കൂടുതള്‍ വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും. തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്ക് റൂം ബുക്ക് ചെയ്യണമെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടി മീറ്റില്‍ സംബന്ധിക്കുവാന്‍ ഉറപ്പു നല്‍കിയിയിരിക്കുന്നവരും, വരമ്പത്തു നില്‍ക്കുന്നവരും..:)
1. മനോരാജ്
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്‍ ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. പാവപ്പെട്ടവന്‍
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. നിരക്ഷരൻ (?)
36. ശ്രീ (?)
37. കുമാരൻ (?)
38. ജിക്കു (?)
39. ബോൺസ് (?)
40. ജയൻ ഏവൂർ (?)
41. വേദ വ്യാസൻ (?)
42. ചിത്രകാരൻ (?)
43. സന്ദീപ് സലിം (?)
44. നൌഷാദ് വടക്കേൽ (?)
45. ഷിജു (?)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. തണല്‍(ഇസ്മായില്‍ കുറുമ്പടി) (?)
(ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ കമന്റായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു)

www.pavapettavan.com

2010, മേയ് 5, ബുധനാഴ്‌ച

തൊടുപ്പുഴ സ്വീകാര്യമാകുമോ ...?

ഇവിടെ ഒരു അപ്ഡേഷന്‍ വരാന്‍ ഒരു ചെറിയതാമസം ഉണ്ടായി .കൂട്ടുക്കാരെ നിങ്ങള്‍ കുറെ പേരെങ്കിലും സംശയിച്ചു..... മീറ്റ് ഉണ്ടാകുമോ...? എന്നൊക്കെ ഒരു സംശയവുംവേണ്ടാ നമ്മള്‍ ഒത്തു കൂടിയിരിക്കും . വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന്റെ കാരണം പലതാണ് .അതില്‍ പ്രധാനമായിയിട്ടുള്ളത് നമ്മുടെ മീറ്റ്‌ നടത്താനുള്ള സ്ഥലത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് ... ആകെയുള്ള അഭിപ്രായം പറയുകയാണേല്‍ കുറെപേര്‍ ആലപ്പുഴ, കുറെപേര്‍ എറണാകുളം ,കുറെപേര്‍ ചേര്‍ത്തല ..ഇങ്ങനെ ഒക്കെ പറയുമ്പോള്‍ തന്നെ ഇതിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ഒരു സഹായത്തിനും ആരെയും കിട്ടാത്ത ഒരു സ്ഥിതി വിശേഷം നിലനില്‍ക്കുന്നു .മീറ്റിന്റെ ദിവസങ്ങള്‍ കുറഞ്ഞു വരികെ ഒരു അസ്വസ്ഥമായ സാഹചര്യം ഉണ്ട് എന്നത് സത്യം. അങ്ങനെ വന്നപ്പോള്‍ ...ബ്ലോഗ്ഗ് മീറ്റുകളുടെ കാരണവരായ ഹരീഷ് തൊടുപ്പുഴയോടു സഹായം അഭ്യര്ത്ഥിച്ച്‌ ...പുള്ളിക്കാരന്റെ വാചകത്തില്‍ പറഞ്ഞാല്‍ " പ്രിയ പാവപ്പെട്ടവനെ തൊടുപ്പുഴവച്ച് നടത്തുക ആണങ്കില്‍ എല്ലാ സഹായങ്ങളും ചെയ്തു തരാം മറ്റു എവിടെയെങ്കിലും വെച്ചാണങ്കില്‍ സഹായം ഒന്നും ഉണ്ടാവില്ല ഞാന്‍ പങ്കെടുക്കും അത്ര തന്നെ " ഇക്കാര്യത്തില്‍ ഇനി നിങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായമാണ് പ്രധാനം .തൊടുപ്പുഴ സ്വീകാര്യമാകുമോ ...? അറിയിക്കുക ....ഹാജര്‍ നിലവ്യക്തമാക്കുക .
www.pavapettavan.com

2010, ഏപ്രിൽ 7, ബുധനാഴ്‌ച

കാപ്പില്‍ മീറ്റിന്‍റെ പ്രസക്തിയെകുറിച്ച്

പ്രിയപ്പെട്ടവരേ
ആഗസ്റ്റ് മാസം എട്ടാം തിയതി എറണാകുളത്ത് വച്ച് നമ്മള്‍ മീറ്റാന്‍ തീരുമാനിച്ചപ്പോള്‍ അതിനു നല്ല പ്രതികരണമാണ് ലഭിച്ചത് .അതുമായി ബന്ധപ്പെട്ടു ഏറെ നമ്മള്‍ മുന്നോട്ടു പോകുകയും ചെയ്തു .അപ്പോളാണ് .ആഗസ്റ്റ് എഴാംതിയതി കാപ്പില്‍ മീറ്റ്‌ എന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ കാണാന്‍ ഇടയായത് http://www.boolokamonline.com/?p=4608#comment-2330.മീറ്റുകള്‍ എന്നാല്‍ സൗഹാര്‍ദ്ദ കൂട്ടായ്മയും ,
അതിലുപരി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടങ്കില്‍ തന്നെ ഒരേ തരത്തില്‍ ചിന്തിക്കന്നുവര്‍ മാനസികമായി അടുപ്പമുള്ളവര്‍ അങ്ങനെയൊക്കെ ഉള്ള ഒരു ഒത്തു ചേരലാണ് .അവിടെ ചേരികള്‍ തിരിഞ്ഞു കൂട്ടം കൂടുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ല .എന്താണ് കാപ്പില്‍ മീറ്റ്‌ ...? അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ...? സൌഹാര്‍ദ്ദമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിന് കാപ്പില്‍ മീറ്റ്‌ ...?എറണാകുളം മീറ്റില്‍ ചേര്‍ന്നുകൂടേ.....ഒരു ദിവസത്തെ വ്യത്യാസമല്ലേ വരുന്നുള്ളൂ ..പിടിവാശികള്‍ ആര്‍ക്കും നന്നല്ല .അതല്ല കഴിഞ്ഞ ചെറായി മീറ്റിന്‍റെ കാര്യവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ആരോഗ്യകരമല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുകയാണോ ലക്‌ഷ്യം .ഒരു കാര്യം ഞാന്‍ തറപ്പിച്ചുപറയാം ...ഇത് വേണ്ടുന്ന കരുതലുകള്‍ എടുത്താണ്
നടത്താന്‍ തീരുമാനിച്ചിട്ടുള്ളത് .കഴിഞ്ഞ പ്രാവിശ്യത്തെ പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന് കരുതിയെങ്കില്‍ തെറ്റി .ഓര്‍ക്കുക ഈ വെള്ളത്തില്‍ നെഞ്ച് (വിഷകായ്‌) കലക്കിയിട്ടുണ്ട് . ജീവനും ജീവിതവും വലുതാണ്‌ ഉദ്ദേശ്യം നന്നെങ്കില്‍

2010, മാർച്ച് 18, വ്യാഴാഴ്‌ച

വിലാപങ്ങള്‍ക്കപ്പുറം


വിശക്കുന്ന ഒരു നിറംമങ്ങിയ
ബാല്യത്തിന്‍റെ കണ്ണുകള്‍
എന്നെ തുറിച്ചുനോക്കുന്നു ദൈന്യമായി.
ഒന്നുറക്കെ കരയാനാകാതെ
പൊടിഞ്ഞ വേദനയുടെ മിഴിനീര്‍
എന്നിലെ മനുഷ്യനെയാണ്‌ അന്വേഷിക്കുന്നത് .
ഞാന്‍ വളര്‍ന്നമണ്ണ് പകയ്ക്കുന്നവിലാപങ്ങളാല്‍
മുഖരിതമായ ഒരുചുടുപകലിലാണന്ന്
ഞാന്‍ പിന്നെയും തിരിച്ചറിയുന്നു.
ഒരുനിലവിളിപോലുമുയരാതെ
അത്രയേറെ നിര്‍വികാരമായി എന്നെ
വരിഞ്ഞു മുറുക്കുന്നു,
ഇവന്‍റെ വിളറിയ മിഴികള്‍.
ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
വൈകിയ തിരിച്ചറിവിലേറെയിനി
മനസ്സുപിടഞ്ഞിട്ടെന്തു കാര്യം..?
എന്നിട്ടും നാളേക്ക് ഒരു കുഞ്ഞിന്‍റെ
വിശപ്പിനുപകരാന്‍
ഒന്നുംകരുതാന്‍ പാകമാകുന്നില്ലിന്നുകള്‍ .
വീണ്ടും ഇതുപോലൊരു
വിശക്കുന്നബാല്യം ദൈന്യമായി
തുറിച്ചു നോക്കുമ്പോള്‍
ഞാന്‍ ഇന്നലയിലേക്ക്‌ യാത്രയാകും
വിറച്ചൊരു വാക്ക് : കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി

2010, മാർച്ച് 16, ചൊവ്വാഴ്ച

തിയതി - ആഗസ്റ്റ് 8 ഞായര്‍


തിയതി ആഗസ്റ്റ് 8 ഞായര്‍ ,
നമുക്ക് മുന്നില്‍ രണ്ടു സ്ഥലങ്ങള്‍
ഒന്ന് - ബോള്‍ഗാട്ടി പാലസ്
രണ്ടു - കുമരകം ബീച്ച് റിസോര്‍ട്ട് ഏതും തിരഞ്ഞെടുക്കാം.
രണ്ടും യാത്രസൗകര്യം ഏറെയുള്ളതാണ് .
ഏതായാലും രാവിലെ പത്ത് മണിക്ക് തന്നെ മീറ്റ്‌ തുടങ്ങണം . ഈ വര്‍ഷത്തെ മീറ്റിനു ഒരു പ്രത്യേഗതയുണ്ടാകും.
നമ്മള്‍ ‍ നമുക്ക് ചുറ്റുമുള്ള എന്നാല്‍ നമ്മെളെ പോലല്ലാത്ത മനുഷ്യരെ സഹായിക്കുന്നതിനെ
കുറിച്ചും ആലോചിക്കും .അതായിരിക്കണം ഈ മീറ്റിന്‍റെ അജണ്ട .സൌഹൃദ കൂട്ടായിമക്കപ്പുറം നമ്മള്‍ അങ്ങനെ ചിലത് കൂടി ആലോചിക്കണ്ടേ ..? എല്ലാ വര്‍ഷവും ഇങ്ങനെ മീറ്റുമ്പോള്‍ അതിനൊരു അര്‍ത്ഥമുണ്ടാകണം . ഇനി നിങ്ങള്‍ അഭിപ്രായം പറയു

2010, മാർച്ച് 10, ബുധനാഴ്‌ച

ബ്ലോഗ്ഗേഴ്സ്മീറ്റ്

പ്രിയ ഭൂലോക സുഹൃത്തുകളെ
ജൂലൈ അവസാനമോ ഓഗസ്റ്റു ആദ്യവാരമോ ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് എരണാകുളത്തോ പരിസര പ്രദേശങ്ങളിലോ വെച്ച് കൂടാന്‍ ആലോചിക്കുന്ന് . കഴിഞ്ഞ ചെറായി മീറ്റിനുശേഷം മറ്റൊരു മീറ്റ് കാര്യമായി നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ നമുക്ക് ഒന്ന് ഒത്തുകൂടി, പരിചയങ്ങള്‍ പുതുക്കി, കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞുകൂടേ..? മാത്രവുമല്ല കഴിഞ്ഞ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ ബ്ലോഗേഴ്സിനു ഇതൊരു അവസരം കൂടി ആകും. താല്പര്യമുള്ള ബ്ലോഗര്‍മാര്‍ ഇവിടെ വിവരം അറിയിച്ചാല്‍ സ്ഥലവും നേരവും ഒക്കെ തീരുമാനിക്കുന്നതിന് സൌകര്യമായേനെ . കഴിഞ്ഞ ചെറായി മീറ്റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച നല്ലവരായ ബ്ലോഗ്ഗര്‍മാര്‍ ..ഹരീഷ്‌ തൊടുപ്പുഴ, ലതി ചേച്ചി ,നിരക്ഷരന്‍,ജോ ,അനില്‍ അറ്റ്‌ ബ്ലോഗ്‌ , മണികണ്ഠന്‍, നാട്ടുക്കാരന്‍ , മറ്റു നാട്ടുക്കാര്‍ അവരുടെ മഹനിയമായ സാന്നിദ്ധ്യം ഇവിടെയും ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു .