തായിവൃക്ഷ തണലിന്‍
തനിമയും കഥയാകുന്നു.
താരാട്ടോതും തായൊരു
കടംങ്കഥയാകുന്നു
കര്‍മ്മവും ,കണികണ്ടുണര്‍ന്ന
കാലവും കൌതുകമാകുന്നു .
വീടിന്‍ കഥയും കൂട്ടായ്മയും ,
പഴങ്കഥകള്‍ മാത്രം .
നേരും , നെറിയും, നേരമ്പോക്കും
നോവുകള്‍ മാത്രം .
നേദിയ്ക്കാനിനി
പുവും ,പൊലിയും
പെരുവിരലും തേടിപ്പോകെ
ഞാനെന്‍ അനാഥത്വം
നിറമിഴിയാല്‍
മാറോടണച്ചിവിടെ
പെരുവഴിയുടെ പൊരുളറിയാതെ
പകച്ചു നില്‍ക്കുന്നു....
2009, മാർച്ച് 26, വ്യാഴാഴ്‌ച
2009, മാർച്ച് 19, വ്യാഴാഴ്‌ച
കുഞ്ഞേ നീ ഉറങ്ങുക .
കുഞ്ഞേ ഉറങ്ങുക .
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍ഒന്നുമില്ലാതെ വളരുക .
ഓമല്‍ മിഴികള്‍ക്കു
കാട്ടുവാന്‍ കരുതിയതെല്ലാം
കഴിഞ്ഞതും കഥയിറ്റു
പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ചക്കൊന്നുമേയില്ലല്ലോ
കുഞ്ഞേ ഉറങ്ങുക .
മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും
തഴുകലും ,പുറം ,തട്ടിയുള്ള താരാട്ടു
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ ഉറങ്ങുക
തൊടിയിലെപ്പാട്ടും ,പൂക്കളുംതുമ്പിയും ,
പറമ്പിലാകേ..പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമരങ്ങള്‍,
കൊഴിയും പൂംമ്പൊടി,കണ്ണിമാങ്ങ ,
അണ്ണാനുണ്ണും തേന്‍വരിക്കയും
പുലര്‍കാലം ഉണര്‍ത്തും ക്കോഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസി തറയും ,കൊയ്ത്തും
ക്കറ്റയും, നിര ......നിര..നിരയായി
പാടം, തോടുമതില്‍ മാനത്തുക്കണ്ണി പരല്,
പൊത്ത ,നീര്‍ക്കോലി വരമ്പത്ത് തൊട്ടാവാടി ,
കുറുന്തോട്ടി ,തുമ്പ ,മുക്കുറ്റി,
ചിത്രപ്പാലയും ഉണ്ടായിരുന്നിങ്ങനെ
എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്നന്യം.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
പുലര്‍ച്ചെ കമുങ്ങിന്‍ പാളയില്‍
പച്ചമരുന്നു മണക്കും
എണ്ണേലൊന്നുപുരണ്ടു കുളിച്ചും ,
ഒരമരുന്നു നുണഞ്ഞും ഓരായിരം
കൊഞ്ചല്‍ മൊഴികള്‍ പുണരും
കയ്യുകള്‍ എത്രയാ വീടിന്‍ കുട്ടായ്മ
എന്തെന്നറിയാന്‍ വിധിയറ്റൊരു
കുഞ്ഞേ ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക
നാവിന്‍ തുമ്പില്‍ പൊന്നും,തേനും
തൊട്ടുതരും പാരമ്പര്യം പകരും കയ്യിന്‍
പെരുമയും , നേരും നെറിയും
എന്തെന്നറിയാതുറങ്ങുക.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമൂട്ടി കഥ യെല്ലാമൂട്ടി യുറക്കിയ
മുത്തശ്ശിയിന്നുണ്ടകലേ വൃദ്ധസദനമതില്‍
തന്‍ നിഴല്‍ മാത്രം കൂട്ടായി.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍ഒന്നുമില്ലാതെ വളരുക .
ഓമല്‍ മിഴികള്‍ക്കു
കാട്ടുവാന്‍ കരുതിയതെല്ലാം
കഴിഞ്ഞതും കഥയിറ്റു
പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ചക്കൊന്നുമേയില്ലല്ലോ
കുഞ്ഞേ ഉറങ്ങുക .
മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും
തഴുകലും ,പുറം ,തട്ടിയുള്ള താരാട്ടു
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ ഉറങ്ങുക
തൊടിയിലെപ്പാട്ടും ,പൂക്കളുംതുമ്പിയും ,
പറമ്പിലാകേ..പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമരങ്ങള്‍,
കൊഴിയും പൂംമ്പൊടി,കണ്ണിമാങ്ങ ,
അണ്ണാനുണ്ണും തേന്‍വരിക്കയും
പുലര്‍കാലം ഉണര്‍ത്തും ക്കോഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസി തറയും ,കൊയ്ത്തും
ക്കറ്റയും, നിര ......നിര..നിരയായി
പാടം, തോടുമതില്‍ മാനത്തുക്കണ്ണി പരല്,
പൊത്ത ,നീര്‍ക്കോലി വരമ്പത്ത് തൊട്ടാവാടി ,
കുറുന്തോട്ടി ,തുമ്പ ,മുക്കുറ്റി,
ചിത്രപ്പാലയും ഉണ്ടായിരുന്നിങ്ങനെ
എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്നന്യം.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
പുലര്‍ച്ചെ കമുങ്ങിന്‍ പാളയില്‍
പച്ചമരുന്നു മണക്കും
എണ്ണേലൊന്നുപുരണ്ടു കുളിച്ചും ,
ഒരമരുന്നു നുണഞ്ഞും ഓരായിരം
കൊഞ്ചല്‍ മൊഴികള്‍ പുണരും
കയ്യുകള്‍ എത്രയാ വീടിന്‍ കുട്ടായ്മ
എന്തെന്നറിയാന്‍ വിധിയറ്റൊരു
കുഞ്ഞേ ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക
നാവിന്‍ തുമ്പില്‍ പൊന്നും,തേനും
തൊട്ടുതരും പാരമ്പര്യം പകരും കയ്യിന്‍
പെരുമയും , നേരും നെറിയും
എന്തെന്നറിയാതുറങ്ങുക.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമൂട്ടി കഥ യെല്ലാമൂട്ടി യുറക്കിയ
മുത്തശ്ശിയിന്നുണ്ടകലേ വൃദ്ധസദനമതില്‍
തന്‍ നിഴല്‍ മാത്രം കൂട്ടായി.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക
2009, മാർച്ച് 10, ചൊവ്വാഴ്ച
ഒരു പുനര്‍വിചിന്തനത്തിനു വിധേയനാകുക
ഇലക്ഷനുമായി ബന്ധപ്പെട്ട് ഏറെ എഴുത്തുകള്‍ ബ്ലോഗില്‍ വായിച്ചു .എല്ലാം രാഷ്ട്യയത്തെ കുറ്റം പറഞ്ഞു കൊണ്ടാണു വന്നത് എന്ന ഒരു പ്രത്യേകതയും എഴുത്തുകള്‍ക്കു ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്യയം അതിന്‍റെ സമീപനങ്ങള്‍ ,ശുദ്ധി ഇല്ലായിക ,ഇങ്ങനെ നീളുന്നു വിഷയങ്ങള്‍ .നമ്മുടെ വിമര്‍ഷനാത്മ കുഴല്‍ കണ്ണാടിയിലൂടെ നോക്കി കാണുമ്പോള്‍ പലതും ശരിയെങ്കിലും ഈ കാട് അടച്ചുള്ള വെടിവെപ്പ് നല്ലതല്ല എന്ന ഒരഭിപ്രായം ഇവിടെ രേഖ പെടുത്തുന്നു .ഒരു തുറന്ന ചിന്തയിലുടെ കാര്യങ്ങളെ നോക്കികാണാന്‍ എന്ത് കൊണ്ടു നാം ശ്രമിക്കുന്നില്ല .നമ്മുടെ ഒക്കെ ജീവിതം അനേകായിരം വൈരുദ്ധ്യങ്ങളുടെ ഊഷര ഭൂമിയാണു .അവിടെ ജാതിക്കും മതത്തിനും ദേശത്തിനും ആഹാരത്തിനും ചിന്താഗതികള്‍ക്കും വൃത്യസ്ഥ സ്വഭാവങ്ങളുമാണ്. എന്നാലും പൊതുവായി ഇവയെ എല്ലാം ഏകികരിക്കുന്ന ചിലതുണ്ടു .അത് നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപെട്ട് കിടക്കുന്നു.അല്ലങ്കില്‍ സാമുഹ്യ പെരുമാറ്റങ്ങളുമായി ഇടകലര്‍ന്നോ കലഹിച്ചോ കിടക്കുന്നു . മനുഷ്യ സംസ്കാരം പിന്‍പറ്റുന്നു എന്നതാണ് അതില്‍ പ്രധാനം. ജീവിക്കുന്ന ചുറ്റുപാടിലെ അസ്വാതന്ത്ര്യം ,അടിച്ചമര്‍ത്തപെടല്‍ ,നീതി നിഷേധം അവിടന്നാണ് നിലനില്‍പ്പിനു വേണ്ടിയുള്ള ജീവന്‍ മരണ പോരാട്ടങ്ങള്‍ തല ഉയര്‍ത്തുന്നത് .നമുക്ക് മുന്നേ നമ്മുടെ ജീവിത സാഹചര്യങ്ങളെ മെച്ച പെടുത്തുന്നത്തിനു വേണ്ടി ,ഇത് പോലെ സ്വാതാന്ത്ര്യമായി ആശയ വിനുമയം നടത്തുന്നതിനു, ജീവിക്കുന്നതിനു(പിന്‍മുറക്കാര്‍ക്ക്)വേണ്ടി ജീവിച്ചു സമരത്തിലുടെ മരണം വരിച്ച മുന്‍ ചരിത്രത്തില്‍ നിന്നാണ് ഈ രാഷ്ട്യയ ചവിട്ടു പലക നീണ്ടു വന്നത്. കാലാന്തരത്തില്‍ നമ്മുടെ സ്വഭാവങ്ങള്‍ക്ക് മാറ്റം വന്നത് പോലെ രാഷ്ട്യയത്തിനും അതിന്‍റെതായ മാറ്റം വന്നു .സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതിനും രുപങ്ങളും സ്വഭാവങ്ങളും വന്നു .ഇന്നെത്തെ ഈ രാഷ്ട്യയ ചിത്രങ്ങള്‍ നമ്മുടെ ചുറ്റുപടുകളുമായി പൊരുത്ത പെടുന്നില്ല എന്ന അഭിപ്രായമാണ് നമ്മുടെ പ്രശ്നം .രാഷ്ടിയം എന്നത് ഒരു വലിയ ത്യാഗത്തിന്‍റെ,സഹനത്തിന്‍റെ,ലക്ഷൃത്തിന്‍റെ പാരമ്പര്യ തുടര്‍ച്ച ആണ്. അതിനു ഇന്നിപ്പോള്‍ വന്ന ഗുണനിലവാരതകര്‍ച്ച വെറും ആപേഷികം മാത്രം .അതുകൊണ്ടു രാഷ്ട്യയമേ വേണ്ടാ അഥവാ രാഷ്ടിയത്തില്‍ താല്‍പര്യമില്ല എന്നു പറയുന്നത് അപകടരമാണ് . ഇന്നത്തെ രാഷ്ട്യിയ അവസ്ഥ ദുര്‍ബലമാണെങ്കിലും ഇതിനെ പരിസംരക്ഷിക്ക പെടണ്ടതു ഒരു ഇന്ത്യ കാരന്‍ എന്നാ നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണു,ആവശ്യമാണ് .
2009, മാർച്ച് 3, ചൊവ്വാഴ്ച
ഹവ്വായിക്കൊരു കത്ത്
ഏറേ പ്രിയ മാര്‍ന്ന ഹവ്വ
നീ എന്‍റെ വാരിയെല്ല്
തിരികെ തരിക
ശ്രേഷ്ട ജന്മത്തിന്‍റെ
നീതി ബോധം വെടിഞ്ഞീ
പകലിരവുകള്‍് നിറയെ
ജീ൪ണതകള്‍ക്ക് നീ
വിറ്റഴിക്കപ്പെടുമ്പോള്‍
ചിരകാലം നീ മറന്നു പോയി
കാലചക്ര തേരിനൊപ്പം
എന്‍റെ വാരിയെല്ല്
നിനക്കു ആത്മബലം ഏകിയപ്പോള്‍്
നിന്‍റെ നീളും നെറികേടുകളില്‍്
ഞാന്‍ ഏറേ നിന്ദിക്കപ്പെട്ട്
നിന്‍റെ വികല നീതി ബോധത്തില്‍
ഞാനിന്നും പിടയുന്നു
കുരിശേറ്റപ്പെട്ടവെന്‍റ ത്യാഗം
എന്ന് നീ മറന്നുവോ
അന്നു മുതല്‍ക്കേ
നിന്‍റെ സ്വരത്തില്‍
സമത്വമെന്നും സര്‍വ്വ സ്വാതന്ത്ര്യ മെന്നും
പുത്തന്‍ അളവുകോലായി
നിന്‍റെ നട്ടെല്ലിന്‍റെ ശാഖകള്‍്
വ്യവ്യസ്ഥയറ്റ്
ആഴവും പരപ്പുമായിപെരുകിയപ്പോള്‍
കുഴല്‍ കണ്ണാടിയിലൂടെ
നീ കണ്ടത്
പുത്തന്‍ അവകാശങ്ങളുടെ
അന്യായങ്ങളായിരുന്നു
നിന്‍റെ കുട്ടത്തിലെ മറിയമാര്‍
കല്ലെറിയ പെട്ടപ്പോളാണ്
ഞാന്‍ ഏറേ വേദനിച്ചത്
കാലപ്പാച്ചിലി്ല്‍് മുഖം മൂടിയിട്ട
മറിയമാര്‍ പെരുകുമ്പോള്‍
എന്‍റെ വാരിയെല്ല്
നീ തിരികെ തരിക
പ്രിയപ്പെട്ട എന്‍റെ ഹവ്വ
എനിക്ക് നിന്‍റെ
ജീവന്‍റെ കാതല്‍
തിരികെ ചോദിക്കാതിരിക്കാന്‍് ആകുന്നില്ല
കാലഘട്ടങ്ങളിലൂടെ നീ
എന്നിലൂടെ ആവേശിച്ച കരുത്തില്‍
എന്‍റെ ജന്മത്തെ
നീ മറക്കുമ്പോള്‍ !
പുരോഗമനത്തിന്‍റെ
പുത്തന്‍ പറുദീസയുടെ
ആഗ്രങ്ങളിലേക്ക്
നീ ഗമിക്കുമ്പോള്‍ !
എന്‍റെ വാരിയെല്ല്
നീ തിരികെ തരിക
അന്നും വിലക്കുകള്‍മാനിക്കാതെ
സാത്താന്‍റെ വചനാമൃതം നുണഞ്ഞു
നീ സ്രഷ്ടാവിന്‍റെ കല്‍പ്പനകള്‍ ലങ്കിച്ചു
അതിനാവര്‍ത്തനം ഇന്നും തുടരുന്നു ...........
നിന്‍റെ വിക്രതബുദ്ധിയാണ്
എന്നെയും ആദ്യ പാപത്തിനു പ്രേരിപ്പിച്ചത് .
അതെങ്കിലും നീ
ഓര്‍ക്കുക
എന്ന് സ്വന്തം ആദം
കുറിപ്പ്............................
പെണ്‍ പക്ഷം വായാടിത്തങ്ങളക്ക് പുതിയ മാനം തേടുമ്പോള്‍
സംസ്കാരങ്ങള്‍ കേവല കാഴ്ച്ച പാടുകള്‍ക്ക് കീഴെ ചവിട്ടി മേതിക്ക പെടുമ്പോള്‍ സൌകര്യപുര്‍വ്വം ഇരുട്ടുപ്പറഞ്ഞു എല്ലാം അവസാനിപ്പിക്കുമ്പോള്‍ ഈ കവിത വളരുന്നു
നീ എന്‍റെ വാരിയെല്ല്
തിരികെ തരിക
ശ്രേഷ്ട ജന്മത്തിന്‍റെ
നീതി ബോധം വെടിഞ്ഞീ
പകലിരവുകള്‍് നിറയെ
ജീ൪ണതകള്‍ക്ക് നീ
വിറ്റഴിക്കപ്പെടുമ്പോള്‍
ചിരകാലം നീ മറന്നു പോയി
കാലചക്ര തേരിനൊപ്പം
എന്‍റെ വാരിയെല്ല്
നിനക്കു ആത്മബലം ഏകിയപ്പോള്‍്
നിന്‍റെ നീളും നെറികേടുകളില്‍്
ഞാന്‍ ഏറേ നിന്ദിക്കപ്പെട്ട്
നിന്‍റെ വികല നീതി ബോധത്തില്‍
ഞാനിന്നും പിടയുന്നു
കുരിശേറ്റപ്പെട്ടവെന്‍റ ത്യാഗം
എന്ന് നീ മറന്നുവോ
അന്നു മുതല്‍ക്കേ
നിന്‍റെ സ്വരത്തില്‍
സമത്വമെന്നും സര്‍വ്വ സ്വാതന്ത്ര്യ മെന്നും
പുത്തന്‍ അളവുകോലായി
നിന്‍റെ നട്ടെല്ലിന്‍റെ ശാഖകള്‍്
വ്യവ്യസ്ഥയറ്റ്
ആഴവും പരപ്പുമായിപെരുകിയപ്പോള്‍
കുഴല്‍ കണ്ണാടിയിലൂടെ
നീ കണ്ടത്
പുത്തന്‍ അവകാശങ്ങളുടെ
അന്യായങ്ങളായിരുന്നു
നിന്‍റെ കുട്ടത്തിലെ മറിയമാര്‍
കല്ലെറിയ പെട്ടപ്പോളാണ്
ഞാന്‍ ഏറേ വേദനിച്ചത്
കാലപ്പാച്ചിലി്ല്‍് മുഖം മൂടിയിട്ട
മറിയമാര്‍ പെരുകുമ്പോള്‍
എന്‍റെ വാരിയെല്ല്
നീ തിരികെ തരിക
പ്രിയപ്പെട്ട എന്‍റെ ഹവ്വ
എനിക്ക് നിന്‍റെ
ജീവന്‍റെ കാതല്‍
തിരികെ ചോദിക്കാതിരിക്കാന്‍് ആകുന്നില്ല
കാലഘട്ടങ്ങളിലൂടെ നീ
എന്നിലൂടെ ആവേശിച്ച കരുത്തില്‍
എന്‍റെ ജന്മത്തെ
നീ മറക്കുമ്പോള്‍ !
പുരോഗമനത്തിന്‍റെ
പുത്തന്‍ പറുദീസയുടെ
ആഗ്രങ്ങളിലേക്ക്
നീ ഗമിക്കുമ്പോള്‍ !
എന്‍റെ വാരിയെല്ല്
നീ തിരികെ തരിക
അന്നും വിലക്കുകള്‍മാനിക്കാതെ
സാത്താന്‍റെ വചനാമൃതം നുണഞ്ഞു
നീ സ്രഷ്ടാവിന്‍റെ കല്‍പ്പനകള്‍ ലങ്കിച്ചു
അതിനാവര്‍ത്തനം ഇന്നും തുടരുന്നു ...........
നിന്‍റെ വിക്രതബുദ്ധിയാണ്
എന്നെയും ആദ്യ പാപത്തിനു പ്രേരിപ്പിച്ചത് .
അതെങ്കിലും നീ
ഓര്‍ക്കുക
എന്ന് സ്വന്തം ആദം
കുറിപ്പ്............................
പെണ്‍ പക്ഷം വായാടിത്തങ്ങളക്ക് പുതിയ മാനം തേടുമ്പോള്‍
സംസ്കാരങ്ങള്‍ കേവല കാഴ്ച്ച പാടുകള്‍ക്ക് കീഴെ ചവിട്ടി മേതിക്ക പെടുമ്പോള്‍ സൌകര്യപുര്‍വ്വം ഇരുട്ടുപ്പറഞ്ഞു എല്ലാം അവസാനിപ്പിക്കുമ്പോള്‍ ഈ കവിത വളരുന്നു
2009, മാർച്ച് 1, ഞായറാഴ്‌ച
സ്വപ്നങ്ങള്‍ക്ക് പ്പേറ്റുനോവായി
അഗ്രഹാരതിലന്നുക്ലാവ് പിടിച്ച
നിലവിളക്കിലെ
കരിംന്തിരി മരണ ശ്വാസ്സം
വലിക്കുന്ന അരണ്ട
വെളിച്ചത്തിലാണന്നു ഓര്‍മ്മ,
ഞാനാ ചിതല്‍ മുടിച്ച വരണ്ടു
കരയുന്ന കതക് തുറന്നു
നിന്‍ മിഴിനീര്‍ തുടയ്ക്കാതെ
യാത്ര പറഞ്ഞു പ്പോയത്.
പി൯വിളി വിളിച്ചു ജീവ൯റ
കറതുടച്ചു ഉടുവസ്ത്രം മാറോടണച്ചു
നീ കരഞ്ഞപ്പോള്‍ !
കൊടുംങ്കാറ്റും ,പേമാരിയും,
പ്രളയവും, പെയ്തിറങ്ങി.
പെരുവഴിയും മുങ്ങി.
നീളുന്ന ജീവിത പാതയിലന്നു
ഇരുട്ടും കൊഴുത്തു വളര്‍ന്നിരുന്നു
പിന്നെ ഋതുക്കള്‍
വര്‍ഷാന്ത്യങ്ങളിലേക്ക് വിടപ്പറഞ്ഞു
ഒടുവില്‍ കാര്‍മേഘങ്ങളും
മെല്ലെ വഴി മാറി
മാനം തെളിഞ്ഞു ഉണര്‍ന്നപ്പോള്‍
എന്‍റെ വിയര്‍പ്പിനു നിന്‍റെ ഗന്ധം
കലിതുള്ളി കാലമൊടുങ്ങിയവഴിയേ
മടക്ക യാത്രയ്ക്ക് ഒരുങ്ങവേ
പിന്നെയും പ്രണയം
വസന്തം വിരിക്കുന്നു.
ആകാശങ്ങള്‍ക്കു കീഴെ
നമ്മുടെ സ്വപ്നങള്‍ക്ക്
പ്പേറ്റുനോവായി.
തിളക്കുന്ന വിപ്ലവങ്ങള്‍
പരാജയ പെടുത്തിയ
നിന്‍ കണ്‍ പോളകള്‍ മെല്ലേ
തുറക്കുക .
നമുക്കിനിയാ
പ്പെരുവെയിലുണക്കാത്ത
സ്വപ്ന തിനിത്തിരി നിറം പകരാം
നാം പകച്ചുനിന്നാ വഴിയേ
വ്യസന ഗുന്നിതം മറന്നു
പ്രണയം പുതച്ചിറങ്ങാം
ഇന്നും കാഞ്ഞിരമാണ് വര്ത്തമാനമെങ്കിലും
അന്നില്ലാത്തൊരാ നെഞ്ചുറപ്പിന്നാവോളമുണ്ടതില്‍
കാലം മിനുക്കിത്തെളിച്ച അറിവിന്റെ പാല്‍വെളിച്ചവും
നിലവിളക്കിലെ
കരിംന്തിരി മരണ ശ്വാസ്സം
വലിക്കുന്ന അരണ്ട
വെളിച്ചത്തിലാണന്നു ഓര്‍മ്മ,
ഞാനാ ചിതല്‍ മുടിച്ച വരണ്ടു
കരയുന്ന കതക് തുറന്നു
നിന്‍ മിഴിനീര്‍ തുടയ്ക്കാതെ
യാത്ര പറഞ്ഞു പ്പോയത്.
പി൯വിളി വിളിച്ചു ജീവ൯റ
കറതുടച്ചു ഉടുവസ്ത്രം മാറോടണച്ചു
നീ കരഞ്ഞപ്പോള്‍ !
കൊടുംങ്കാറ്റും ,പേമാരിയും,
പ്രളയവും, പെയ്തിറങ്ങി.
പെരുവഴിയും മുങ്ങി.
നീളുന്ന ജീവിത പാതയിലന്നു
ഇരുട്ടും കൊഴുത്തു വളര്‍ന്നിരുന്നു
പിന്നെ ഋതുക്കള്‍
വര്‍ഷാന്ത്യങ്ങളിലേക്ക് വിടപ്പറഞ്ഞു
ഒടുവില്‍ കാര്‍മേഘങ്ങളും
മെല്ലെ വഴി മാറി
മാനം തെളിഞ്ഞു ഉണര്‍ന്നപ്പോള്‍
എന്‍റെ വിയര്‍പ്പിനു നിന്‍റെ ഗന്ധം
കലിതുള്ളി കാലമൊടുങ്ങിയവഴിയേ
മടക്ക യാത്രയ്ക്ക് ഒരുങ്ങവേ
പിന്നെയും പ്രണയം
വസന്തം വിരിക്കുന്നു.
ആകാശങ്ങള്‍ക്കു കീഴെ
നമ്മുടെ സ്വപ്നങള്‍ക്ക്
പ്പേറ്റുനോവായി.
തിളക്കുന്ന വിപ്ലവങ്ങള്‍
പരാജയ പെടുത്തിയ
നിന്‍ കണ്‍ പോളകള്‍ മെല്ലേ
തുറക്കുക .
നമുക്കിനിയാ
പ്പെരുവെയിലുണക്കാത്ത
സ്വപ്ന തിനിത്തിരി നിറം പകരാം
നാം പകച്ചുനിന്നാ വഴിയേ
വ്യസന ഗുന്നിതം മറന്നു
പ്രണയം പുതച്ചിറങ്ങാം
ഇന്നും കാഞ്ഞിരമാണ് വര്ത്തമാനമെങ്കിലും
അന്നില്ലാത്തൊരാ നെഞ്ചുറപ്പിന്നാവോളമുണ്ടതില്‍
കാലം മിനുക്കിത്തെളിച്ച അറിവിന്റെ പാല്‍വെളിച്ചവും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)