2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ജീവിത പെരുമ്പറ

ഈ ജീവിത ചൂതാട്ടങ്ങള്‍ക്ക്
ദിനങ്ങള്‍ അമര്‍ന്നു പൊലിയുമ്പോള്‍
തനിച്ചാ പകയുടെ തീക്കനലുകള്‍ പാറിയത്
തെറിവാക്കിന്‍റെ വായ്ത്തല തിളക്കത്തിലേക്ക്
അറുത്തെടുത്തതു എന്‍റെ നീല ഞരമ്പുകള്‍.
ആത്മാവിന്‍റെ അകലാത്ത നേര്‍വികാരങ്ങള്‍
വെളിച്ചപ്പുറത്തേക്ക് തേരു‍ത്തെളിക്കുന്നു.
ഞാന്‍ നിങ്ങളുടെ സംസ്കാരത്തോടു
പരിഭവിക്കുന്നില്ല ഈ വര്‍ത്തമാനങ്ങളില്‍ .
ക്ഷമിക്കണം
ഞാനെന്‍റെ ജനാലകളും വാതിലുകളും
കൊട്ടിയടക്കുന്നു ഈ കൊഴുക്കുന്ന
ഇരുട്ടിനെ ഭയന്ന് .
ഉത്തരത്തില്‍ ഇരക്കായി കാക്കുന്ന
പല്ലികള്‍ ചിലച്ചിറങ്ങുന്നു
പകലിരവുകളറിയാതെ.
എന്‍റെ ഹൃദയം നോവില്‍ പടരുന്ന
തീ നാളങ്ങളില്‍ എരിയുന്നത് ഒരു മാനസം
അന്‍പായി നിനച്ചാ കൂട്ടിരിക്കാത്ത കുരുവികള്‍
പകിട കളിയില്‍ ലയിക്കുന്നുണ്ടാവം .
പകല്‍ മുടിച്ച കണക്കുമായി
ശാപവചനങ്ങളുമായി അവ ചാവടിയിലുണ്ടാവാം
മുഴങ്ങുന്ന ഈ ജീവിത പെരുമ്പറ
താളം ഉറയ്ക്കാതെ പിന്നെയും നാളേക്ക് നീങ്ങുന്നു
:
കുറിപ്പ്,
എന്‍റെ ഒരു സുഹൃത്തിനായി കോറിടുന്നത്

2009 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രണയ വാക്കുകള്‍

ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം .
പകയ്ക്കാത്ത വെയില്‍
തിളയ്ക്കുന്ന ചൂടുപകരുന്നപോലെ
നമ്മുടെയീ വിയര്‍പ്പിനുമേല്‍ തഴുകുന്ന
കാറ്റിന്‍റെ കുളിരുപോല്‍ .
ചുംബനങ്ങളില്‍ നമ്മുടെ ഉടലുകള്‍
പുണരുന്ന വസന്താവേശം പോലെ .
പിരിയാത്തൊരോര്‍മ്മയിലേക്ക്
ജീവന്‍റെ കാതലായി തുടിക്കാം
ഈ വടഛായയില്‍ ഇലയനക്കങ്ങള്‍ക്ക് കീഴെ
അസ്ഥികള്‍ പുക്കുന്ന വനമാകാം

2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച

അരുതെന്ന പരസ്യ പലക

അരുത്...
അരുതെന്ന
പരസ്യ പലകയിങ്ങനെ
നിരത്തി നിരത്തില്‍
വിലക്കുകള്‍ വിളിച്ചോതിയറിയിക്കുന്നു,
ഇവിടെ നില്‍ക്കരുത് ,
ഇവിടെ കിടക്കരുത് ,
ഇരിക്കരുത് , മിണ്ടരുത്, തുപ്പരുത്,
ഇതുവഴി പോകരുത് ,ഇവിടെ മുത്രംഒഴിക്കരുതെന്നും ,
വിലക്കുന്ന വാക്കുകളീവിധം
നമ്മുടെ മാനാഭിമാനങ്ങള്‍ക്കുനേരയും
ശുചിത്വ ബോധത്തിനുനേരയും
വിവേകം, പൊതുസമീപനം,
അലസത, അലംഭാവം
പ്രാകൃതശീലങ്ങളുടെ ദുര്‍വാശിക്കുനേരയും
വിരല്‍ ചൂണ്ടി പരസ്യ പലകയിങ്ങനെ
നമ്മേ പരിഹസിക്കുന്നുവോ ?
അതോ പരിസരബോധത്തിന്‍റെ
മറവിയെ ഉണര്‍ത്തുന്നുവോ ?
തിരിച്ചറിവിന്‍റെ സൂത്രവാക്യം
അറിയാത്തവനു വെളിച്ചമോതുന്നുവോ?
ദുഷിക്കുന്ന സദാചാരത്തിന്റെ
നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നുവോ?
പൊതുനിരത്തുകള്‍ മലീനമാക്കപ്പെടുമ്പോള്‍
പൊതു സംസ്കാരത്തിന്‍റെ
നേര്‍ക്കു അര്‍ത്ഥവും അക്ഷരവും
തെറ്റാതീവാക്കുലക്ഷൃം കാണുമ്പോള്‍
നമ്മുടെ പുകള്‍പെറ്റ സംസ്കാരം
കുമ്പസാര കുട്ടില്‍ വിറങ്ങലിക്കുന്നുവോ

കുറിപ്പ് : സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ

2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഓര്‍മ്മ പിണക്കം

ഹൃദയ ചുംബനങ്ങളില്‍
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
എന്‍റെ സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പായിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്‍റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
ഹൃദയനൊമ്പരം പകരുവാന്‍ തിരഞ്ഞ രാവുകള്‍
ചുംബനങ്ങളില്‍ നാം പരസ്പരം മറന്നുറങ്ങി.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെയും
ഇന്നിന്റെയും സ്നിഗ്ദ്ധമായ ഓര്‍മ്മകള്‍.

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച


എല്ലാഭൂലോക വാസികള്‍ക്കും റമളാന്‍ ആശസകള്‍