2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച
നമുക്ക് ഉണർന്നിരിക്കാം
ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം ..
ലേബലുകള്‍:
ലേഖനം
2011 മാർച്ച് 19, ശനിയാഴ്‌ച
പ്രിയരേ
സൌദി അറേബിയായിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീശത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കണ്ട ബ്ലോഗർമാർ ഈ മീറ്റിലും
പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീറ്റിന്റെ “ലോഗോ“
ഇതിനൊപ്പം കൊടുക്കുന്നുണ്ട്
സൌദി അറേബിയായിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീശത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കണ്ട ബ്ലോഗർമാർ ഈ മീറ്റിലും
പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീറ്റിന്റെ “ലോഗോ“
ഇതിനൊപ്പം കൊടുക്കുന്നുണ്ട്
2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച
പൊള്ളുന്നനിശ്വാസ്സങ്ങൾ
മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന്‍ ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജ്ജന്മപാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍
പോയെന്‍ ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജ്ജന്മപാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍
ലേബലുകള്‍:
കവിത
2011 ജനുവരി 16, ഞായറാഴ്‌ച
"എ നെഗറ്റീവ്"
ഏഴാം നിലയിലെ നാലാംവാര്‍ഡില്‍
"എ നെഗറ്റീവ്" കാത്തൊരു പ്രാണൻ,
ഉറങ്ങാത്ത മിഴികളാല്‍ പരിഭവിക്കുന്നു.
വഴികൾതിരഞ്ഞ് മകന്റെദുഖം പെരുവഴിയെ.
വൈദ്ദ്യന്‍ പറഞ്ഞു ഭയക്കണം,
ജീവനുവേണ്ടുന്നചോര നന്നേ
കുറഞ്ഞത് പകരുവാന്‍ കഴിയണം
വേഗമെത്രയും തിരഞ്ഞ് പോകുക.
ആശുപത്രിപടിക്കല്‍ പണത്തിനുപകരമായി
വില്‍ക്കുന്നവരോടു പതിവില്‍ കൂടുതല്‍നൽകാം
എന്നു പറഞ്ഞപ്പോള്‍ "എ നെഗറ്റീവ്"
തിരഞ്ഞു പോകൂ എന്നൊരു നിര്‍ദ്ദേശം.
തിരഞ്ഞൊടുവില്‍ തടഞ്ഞതൊരു
മരംവെട്ടുകാരന്‍ പണികഴിഞ്ഞ് മരുന്നടിച്ചവൻ,
മറുവാക്കുപ്പറയാതെ സമ്മതംമൂളി
മടങ്ങുവാന്‍ മൊഴിഞ്ഞുസ്നേഹം.
സന്തോഷമായി ഗന്ധിതലമടക്കി
കയ്യില്‍ തിരുകുമ്പോളൊരപേക്ഷയും കൊടുത്തു
ദയവായിഓർക്കുക മരുന്നിനുപോലും
ഇന്നിനീവേണ്ട നാളെ പുലര്‍ച്ചക്കുവരാം.
പുലര്‍ച്ചയില്‍ പൂവന്‍കോഴികള്‍ നിലവിളിക്കുംനേരം
കിണറ്റിലെ തണുത്തവെള്ളം പറഞ്ഞത് "എ നെഗറ്റീവ് "
കുളിക്കുമ്പോളും മരംവെട്ടുകാരന്‍റെ മുഖംമന്ത്രിച്ചു
നിങ്ങൾ വൈകാതിരുന്നാൽ മതി.
ലാബില്‍ കയറ്റുമ്പോള്‍ വിറയ്ക്കുന്ന
മരംവെട്ടുകാരന്റെ കൈനോക്കി
നിർദ്ദയം വിദഗ്ദ്ധന്‍ മൊഴിഞ്ഞു
ഹേ... മറ്റൊരാളെ കൊണ്ടു വരൂ !
സുപരിചിതനായ സഖാവിനോടു മനസ്സുതുറന്നപ്പോള്‍
ആശ്വാസമായി കൂട്ടത്തിലൊരാള്‍
നീണ്ടവഴിയെ അലഞ്ഞൊടുവില്‍
കണ്ടു പറഞ്ഞപ്പോള്‍ ഉള്ളിലൊരു പനിയുണ്ടു
പകര്‍ന്നാല്‍ പലപനിയുള്ളതല്ലേ സൂക്ഷിക്കണമെന്ന് .
കടശിയിൽ വിഷാദഗർഭംധരിച്ചു നിക്കുമ്പോൾ
ഒർമ്മപെരുക്കങ്ങളിൽ പഴയചങ്ങതി,
ഓടികിതച്ച് പണിശാലയിലെത്തി
പറഞ്ഞപ്പോൾ മനസിനൊപ്പം പാഞ്ഞെത്തി.
മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
അതിലും സുമനസ്സുള്ളവരെ കണ്ടാല്‍ഭാഗ്യം
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.
"എ നെഗറ്റീവ്" കാത്തൊരു പ്രാണൻ,
ഉറങ്ങാത്ത മിഴികളാല്‍ പരിഭവിക്കുന്നു.
വഴികൾതിരഞ്ഞ് മകന്റെദുഖം പെരുവഴിയെ.
വൈദ്ദ്യന്‍ പറഞ്ഞു ഭയക്കണം,
ജീവനുവേണ്ടുന്നചോര നന്നേ
കുറഞ്ഞത് പകരുവാന്‍ കഴിയണം
വേഗമെത്രയും തിരഞ്ഞ് പോകുക.
ആശുപത്രിപടിക്കല്‍ പണത്തിനുപകരമായി
വില്‍ക്കുന്നവരോടു പതിവില്‍ കൂടുതല്‍നൽകാം
എന്നു പറഞ്ഞപ്പോള്‍ "എ നെഗറ്റീവ്"
തിരഞ്ഞു പോകൂ എന്നൊരു നിര്‍ദ്ദേശം.
തിരഞ്ഞൊടുവില്‍ തടഞ്ഞതൊരു
മരംവെട്ടുകാരന്‍ പണികഴിഞ്ഞ് മരുന്നടിച്ചവൻ,
മറുവാക്കുപ്പറയാതെ സമ്മതംമൂളി
മടങ്ങുവാന്‍ മൊഴിഞ്ഞുസ്നേഹം.
സന്തോഷമായി ഗന്ധിതലമടക്കി
കയ്യില്‍ തിരുകുമ്പോളൊരപേക്ഷയും കൊടുത്തു
ദയവായിഓർക്കുക മരുന്നിനുപോലും
ഇന്നിനീവേണ്ട നാളെ പുലര്‍ച്ചക്കുവരാം.
പുലര്‍ച്ചയില്‍ പൂവന്‍കോഴികള്‍ നിലവിളിക്കുംനേരം
കിണറ്റിലെ തണുത്തവെള്ളം പറഞ്ഞത് "എ നെഗറ്റീവ് "
കുളിക്കുമ്പോളും മരംവെട്ടുകാരന്‍റെ മുഖംമന്ത്രിച്ചു
നിങ്ങൾ വൈകാതിരുന്നാൽ മതി.
ലാബില്‍ കയറ്റുമ്പോള്‍ വിറയ്ക്കുന്ന
മരംവെട്ടുകാരന്റെ കൈനോക്കി
നിർദ്ദയം വിദഗ്ദ്ധന്‍ മൊഴിഞ്ഞു
ഹേ... മറ്റൊരാളെ കൊണ്ടു വരൂ !
സുപരിചിതനായ സഖാവിനോടു മനസ്സുതുറന്നപ്പോള്‍
ആശ്വാസമായി കൂട്ടത്തിലൊരാള്‍
നീണ്ടവഴിയെ അലഞ്ഞൊടുവില്‍
കണ്ടു പറഞ്ഞപ്പോള്‍ ഉള്ളിലൊരു പനിയുണ്ടു
പകര്‍ന്നാല്‍ പലപനിയുള്ളതല്ലേ സൂക്ഷിക്കണമെന്ന് .
കടശിയിൽ വിഷാദഗർഭംധരിച്ചു നിക്കുമ്പോൾ
ഒർമ്മപെരുക്കങ്ങളിൽ പഴയചങ്ങതി,
ഓടികിതച്ച് പണിശാലയിലെത്തി
പറഞ്ഞപ്പോൾ മനസിനൊപ്പം പാഞ്ഞെത്തി.
മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
അതിലും സുമനസ്സുള്ളവരെ കണ്ടാല്‍ഭാഗ്യം
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.
2010 നവംബർ 12, വെള്ളിയാഴ്‌ച
പശുവിന്റെ രൂപം പന്നിയുടെയും
എല്ലാജീവിയും അതിന്‍റെ കുഞ്ഞിനു കൊടുക്കാനുള്ള പാല് മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ള് .അതാണ് പ്രകൃതിയില്‍ നാം കണ്ടുവരുന്നത് . മനുഷ്യന്റെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ഇതില്‍ വേര്‍തിരിവില്ല .പ്രസവിച്ച ജീവിയുടെ കുഞ്ഞിനു അഥവാ കുഞ്ഞുങ്ങള്‍ക്ക് എത്ര പാലുവേണം എന്ന് പ്രകൃതിദത്തമായി ആ ജീവിയുടെ ശരീരഘടനയില്‍ പറയപ്പെടുന്നു . ആ കുഞ്ഞിനു കുടിക്കാനുള്ള പാലില്‍ കൂടുതല്‍ ഒരു ജീവിയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല . അപ്പോളെങ്ങനെ ഒറ്റകുട്ടിയെ പ്രസവിച്ചപശു ഇരുപതു ലിറ്ററില്‍ കൂടുതല്‍ പാല്‍തരും .ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ നാടന്‍ കാലികളെ ? അതിന്റെ കുട്ടിക്ക് കുടികാനുള്ള പാലെ കാണുള്ളൂ .നമുക്ക് രാവിലെ ചായക്ക് പാലിനുവേണ്ടി അതിന്റെ കുട്ടിയെ ഒന്ന് അഴിച്ചുവിട്ടു പാലുചുരത്തികഴിയുമ്പോള്‍ അതിനെ പിടിച്ചുക്കെട്ടി ഉള്ളപ്പാല്‍ നമ്മള്‍ കറന്നെടുക്കും അല്ലേ ? ചില ആടുകള്‍ നാല് പ്രസവിക്കും അപ്പോള്‍ ആ നാലുകുട്ടികള്‍ക്കും ഉള്ള പാല് അതിന്‍റെ അകിടില്‍ കാണും .പന്നികള്‍ പതിനെട്ടും ഇരുപതും പെറും, അവയ്ക്ക് അത്രയും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനുള്ള പാലും അതിന്റെ മുലയില്‍ ഉണ്ടാകും .എന്നാല്‍ മനുഷ്യര്‍ക്ക് പാലുവേണം.നമ്മുടെ ആഹാര ക്രമികരണം അങ്ങനെയാണ് ശീലമാക്കിയത്.മനുഷ്യന് മാത്രമേയുള്ളൂ ഈ ശീലവും . നമ്മുടെ ആഹാരങ്ങളില്‍ പാലിന്റെ , നെയ്യിന്റെ ,വെണ്ണയുടെ ,തൈരിന്റെ ,മോരിന്റെ ഉപയോഗം കൂടുതലാണ് .അതിനു പാലുവേണം . അതും പശുവിന്‍ പാലാണ് താല്‍പര്യവും . അതിനു എന്തുചെയ്യാം എന്നുള്ള അന്വേഷണത്തില്‍ നിന്നാണ് ഇരുപതും മുപ്പതും അതില്‍ കൂടുതലും ലിറ്റര്‍ പാലുകിട്ടുന്ന പശുക്കള്‍ ഉണ്ടായത് . ഇരുപതില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പന്നിയുടെ പാല്‍ഉള്‍പ്പാദനക്ഷമത ശാസ്ത്രിയമായ നൂതന,നിരീക്ഷണ,പരീക്ഷണ സംവിധാനത്തിലൂടെ പന്നിയുടെ ജീനുകള്‍ ശാസ്ത്രക്രിയയിലൂടെ പശുവിലേക്ക് പകര്‍ന്നു പരീക്ഷിച്ചു നോക്കിയതിലെ വിജയം ഒരു ചരിത്രമായി . അങ്ങനെ ഇരുപതും, മുപ്പതും ലിറ്റര്‍ പാല്‍ തരുന്ന സങ്കരവര്‍ഗ്ഗം എന്ന് നമ്മള്‍ വിളിക്കുന്ന വിദേശിയായ പശുവിനെ നമുക്ക് ലഭിച്ചു .പാല്‍ക്ഷാമം മാറി വീട്ടാവിശ്യത്തിനും,കച്ചവട ആവിശ്യത്തിനും പാലേറെയായി ഇനി പാലഭിഷേകം .ഭാരതത്തില്‍ പശുവിനെ ദൈവത്തെ ആരാധിക്കുന്നപോലെ പൂജിക്കുന്ന സംവിധാനമുണ്ട് വടക്കെയിന്ത്യയില്‍ റോഡുകളില്‍ പോലും നടക്കുന്ന പശുക്കളെ ആളുകള്‍ തെട്ടുതൊഴുത് പോകുന്നത് കാണാം .പുരാണങ്ങളിലും ഐതീഹ്യങ്ങളിലും ഗോക്കള്‍ക്ക്ളള പ്രാധാന്യം ഇതില്‍ നിന്നു വ്യക്തമാണ് . പന്നികളെ ആരും പൂജികാറില്ല .തിന്നാറുണ്ട് ,പന്നിയിറച്ചിക്കു മറ്റുഇറച്ചികളെക്കാള്‍ യൂറോപ്യന്‍ കമ്പോളങ്ങളില്‍ വലിയ മതിപ്പാണ് .എന്നാല്‍ പന്നിയെ വെറുക്കപ്പെട്ട ജീവിയായിയാണ് മുസ്ലീങ്ങള്‍ കാണുന്നത് (പന്നികള്‍ മുസ്ലീങ്ങള്‍ക്ക് ഹറാമാണ് )ഈ വിദേശ ജനുസുല്‍ പിറന്ന പശുവിന്റെ ആകെ ലക്ഷണം ഒന്ന് ശ്രദ്ധിച്ച് നോക്ക് .ഒരു വലിയപന്നിയുടെ രൂപസാദൃശ്യം അവയില്‍ കാണാം . പശുക്കളുടെ ലക്ഷണമായ മുന്‍കാലിന് മുകളിലും ,കഴുത്തിന്‍റെ പിന്നിലുമായി കാണപ്പെടുന്ന ഉയര്‍ന്ന ഭാഗം ( ഉപ്പുറ്റി )കാണാന്‍ കഴിയില്ല . ശരീര ഭാഗങ്ങള്‍ പന്നിയെപോലെ ഉരുണ്ടതാണ് .നിറങ്ങളും അതുപോലെ തന്നെ .നാടന്‍ പശുക്കളെ നോക്ക് നല്ല ഉയരത്തില്‍ ഉപ്പുറ്റി കാണാന്‍ കഴിയും,അകിട് ഇതുപോലെ ഇടിഞ്ഞിറങ്ങില്ല ഇത് പശുലക്ഷണങ്ങളില്‍ പെടുന്നതാണ് . വിദേശി പശുവിന്‍റെ അകിടും ആ ഭാഗങ്ങളും മുതുകും ഒക്കെ ഒരു പന്നിയുടെ ഏറെസാമ്യമായ രൂപമായി കാണാന്‍ കഴിയും . ഈ പശുക്കള്‍ തരുന്നത് പന്നിയുടെ പാല്‍ അവയുടെ അകിട് വഴി നമുക്ക് തരുന്നു. ആ പരീക്ഷണ ശാഖയില്‍ പിന്നീടു റ്റെസ്‌സ്റ്റൂബ് മനുഷ്യകുഞ്ഞുങ്ങളും ഉണ്ടായി .രണ്ടു മുട്ടയിടുന്ന കോഴികളും വ്യാപകമല്ലങ്കിലും ചില വിദേശ ഫാമുകളില്‍ അങ്ങനെയാണ് ഉണ്ടായത് . ശാസ്ത്രത്തെ മനുഷ്യന്‍റെ അവിശ്യത്തിനു വേണ്ടി വികസിപ്പിക്കുമ്പോള്‍ അതിനു മറ്റുചില പ്രതികരണങ്ങള്‍ നമുക്ക് കാണണ്ടിവരും . പക്ഷിപനികളും ,പന്നിപനികളും ,എലിപനികളും അത്തരത്തില്‍ വേണം കാണാന്‍ . ആണവ നിലയങ്ങള്‍ ഉണ്ടാകുമ്പോല്‍ അത് പൂര്‍ണമായി അണുവിമുക്തമാണന്നു അതിന്‍റെ ശാസ്ത്രവിദഗ്ദ്ധര്‍ പോലും ഉറപ്പു പറയുന്നില്ല .ലോകത്ത് ഉണ്ടാക്കിയിട്ടുള്ള ഒരു ആണവ നിലയങ്ങളും പൂര്‍ണക്ഷമതയോടും അണുവിമുക്തമായിപോലും പ്രവര്‍ത്തിക്കുന്നില്ല എന്നത് മറ്റൊരുവശം . ഒരു ആണവ നിലയത്തില്‍ നിന്ന് തൊണ്ണൂറു ശതമാനം വൈദ്യുതി കിട്ടിയാലേ അത് ലാഭകരമെന്നു പറയാന്‍ കഴിയു . ആണവ നിലയങ്ങളില്‍ നിന്ന് വൈദ്യുതി മാത്രമല്ല ആണവായുധങ്ങളും ഉണ്ടാകും എന്ന് എല്ലാര്‍ക്കും അറിയാം .ആണവായുധങ്ങല്‍ വിഴുങ്ങിയ ജീവനുകളെയും, ജീവിതങ്ങളെയും കുറിച്ച് അറിയാത്തവരല്ല പിന്നെയും അത് വേണമെന്ന് ആവിശ്യപ്പെടുന്നത് . അണ്‌പ്രസരണങ്ങള്‍ പോലുള്ള കാര്യങ്ങള്‍ എല്ലാശാസ്ത്രിയമായ കണ്ടത്തലുകളിലും മറ്റുപലതരത്തിലായി മനുഷ്യനെ ബാധിക്കുന്നു ണ്ടന്നു വിശ്വസിക്കണം . അനില്‍ ബ്ലോഗിന്റെ ഒരു പോസ്റ്റില്‍ നിന്നു കേരളത്തിലെ അധിക പാല്‍ ഉപയോഗമാണ് ഡയബെറ്റിസ് രോഗികള്‍ വര്‍ദ്ധിച്ചത് എന്ന പുതിയ കണ്ടെത്തലിനെ കുറിച്ച് പറയുന്നു .
നാടന്‍ പശുവിന്‍പാല്‍ വലിയ ഔഷധം ഗുണമുള്ളതാണന്നു പൌരാണികവും ,നവീനവുമായ ആരോഗ്യഗ്രന്ഥങ്ങള്‍ പറയുന്നു . പാലിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന ഒരുപാഠം പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു . " അമ്മ എനിക്ക് എന്നും പാലുതരും ഞാന്‍ അച്ഛനോളം വളരാന്‍" അങ്ങനെ തുടരുന്ന പാഠഭാഗം. ആ പറഞ്ഞത് നാടന്‍ പശുവിന്‍ പാലിനെ കുറിച്ചാണോ ? അനില്‍ ബ്ലോഗു പറഞ്ഞത് ശരിയാണങ്കില്‍ ഇന്ന് അമ്മാര്‍ കുട്ടികള്‍ക്ക് ഷുഗറുവരാനുള്ള പശുവിന്‍ പാലാണ് കൊടുക്കുന്നത് . മനുഷ്യന്റെ വളര്‍ച്ചക്ക് ശാസ്ത്രം ആവിശ്യമാണ് കാരണം മനുഷ്യന്‍ എന്നും ആര്ത്തിയുള്ളവനാണ്. ശാസ്ത്രത്തെ തെള്ളിപറയാന്‍ ഞാന്‍ ഒരുക്കമല്ല ..കാരണം മണ്‍ പാത്രത്തില്‍ നിന്നുമാറി ഫൈബര്‍ പാത്രത്തില്‍ ആഹാരം കഴിക്കുന്നു ,കാല്‍നടയും, കാളവണ്ടിയും മാറ്റി ഫ്ലൈറ്റില്‍ യാത്രചെയ്യുന്നു ,കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു , വിറകു വെട്ടത്തില്‍ നിന്നു ഏറെമാറി വൈദ്യുതി ആവിശ്യം ഉപയോഗിക്കുന്നു . ഇതൊക്കെ ഉപയോഗിക്കുമ്പോളും ഇതില്‍ നിന്ന് നാളെ എന്ത്..?എന്നും ചിന്തിക്കുന്നു .
നമ്മള്‍ ഉണ്ടാക്കപെടുന്ന എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം . അറിഞ്ഞു ജീവിക്കണം
നാടന്‍ പശുവിന്‍പാല്‍ വലിയ ഔഷധം ഗുണമുള്ളതാണന്നു പൌരാണികവും ,നവീനവുമായ ആരോഗ്യഗ്രന്ഥങ്ങള്‍ പറയുന്നു . പാലിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന ഒരുപാഠം പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു . " അമ്മ എനിക്ക് എന്നും പാലുതരും ഞാന്‍ അച്ഛനോളം വളരാന്‍" അങ്ങനെ തുടരുന്ന പാഠഭാഗം. ആ പറഞ്ഞത് നാടന്‍ പശുവിന്‍ പാലിനെ കുറിച്ചാണോ ? അനില്‍ ബ്ലോഗു പറഞ്ഞത് ശരിയാണങ്കില്‍ ഇന്ന് അമ്മാര്‍ കുട്ടികള്‍ക്ക് ഷുഗറുവരാനുള്ള പശുവിന്‍ പാലാണ് കൊടുക്കുന്നത് . മനുഷ്യന്റെ വളര്‍ച്ചക്ക് ശാസ്ത്രം ആവിശ്യമാണ് കാരണം മനുഷ്യന്‍ എന്നും ആര്ത്തിയുള്ളവനാണ്. ശാസ്ത്രത്തെ തെള്ളിപറയാന്‍ ഞാന്‍ ഒരുക്കമല്ല ..കാരണം മണ്‍ പാത്രത്തില്‍ നിന്നുമാറി ഫൈബര്‍ പാത്രത്തില്‍ ആഹാരം കഴിക്കുന്നു ,കാല്‍നടയും, കാളവണ്ടിയും മാറ്റി ഫ്ലൈറ്റില്‍ യാത്രചെയ്യുന്നു ,കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു , വിറകു വെട്ടത്തില്‍ നിന്നു ഏറെമാറി വൈദ്യുതി ആവിശ്യം ഉപയോഗിക്കുന്നു . ഇതൊക്കെ ഉപയോഗിക്കുമ്പോളും ഇതില്‍ നിന്ന് നാളെ എന്ത്..?എന്നും ചിന്തിക്കുന്നു .
നമ്മള്‍ ഉണ്ടാക്കപെടുന്ന എന്തിനും ഒരു മറുവശം ഉണ്ടന്ന് അറിയണം . അറിഞ്ഞു ജീവിക്കണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


