2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം

ഈയെഴുത്തു കൂട്ടം: ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം: തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘ...

2012 ജനുവരി 19, വ്യാഴാഴ്‌ച

അകക്കാമ്പുകൾ

വറുതിമണ്ണിന്റെ നിശ്വാസനീർക്കണം
ചുളുചുളാ കുത്തുന്നു കരളിൽ കഠാരമുള്ളുകൾ.
 ആയിരം കൂരമ്പുകളേറ്റ് പിടഞ്ഞൊടുങ്ങുന്നു
മുഴുക്കാത്തജീവന്റെ പച്ചയാംകടശിയും.

എരിഞ്ഞപകലിന്റെ ദുരിതപ്പെരുവെയിലിലും
കുളിരായൊരോർമ്മപോൽ പകുതിവെന്തുള്ളത്തിൽ
 തെളിവാർന്നൊരാപ്പഴമയിൽ നിറവാർന്ന-
വാഴ്വിൻ നീലാകാശം നിക്കുമിപ്പോഴും.

പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
 തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു
നാം തീർക്കാത്ത കടമകളുമായി നിദ്രാടനത്തിന്റെ
സർവ്വാലാസ്യത്തിൽ മയങ്ങിയമരുന്നു.

അച്ഛനെ നെല്ലിപലകമേൽ കുടിയിരുത്തി
അമ്മയെ കാട്ടിലേക്കെറിഞ്ഞിനി
നാട്ടുനീധികൾ പൌരാണിക പ്രമാണങ്ങൾക്കൊരന്തകൻ ,
അമരത്തിരിക്കാനൊരു യോഗിവേണം

 ഓമനേ ..നീയ്യാ നടുമുറ്റമതിൽ
ഇടിമിന്നലായി കരഞ്ഞുവിളിക്കുക.
നെഞ്ചുപിളർക്കേ തേങ്ങുക
വറുതികൊടുങ്കാറ്റടിച്ചെന്നപോൽ
കാറ്റിലുലയുന്ന കാട്ടുതീക്കാളുന്നപോൽ
അഴിച്ചിട്ടന്നിൻ കാർകൂന്തൽ പാറിപറക്കട്ടേ

പേമാരിയും,പ്രളയവുംതിമർത്ത കൺകുഴികളിൽ
എല്ലാഋതുഭേദളും വന്നോടുങ്ങക്കട്ടേ
ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കരൾനീരിനാൽ കൈകഴുകി
കരുതിയപാഥേയമുണ്ടുനി പശിയൊടുക്കാം.

താണ്ടിയവ്യഥ,നേർതളർച്ചയുമാറ്റിനീ നിറച്ചുണ്ണുക
ജനപതമറ്റീ വിജനതയിലൂടെ
ശേഷിച്ച സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം തെളിച്ചുപോയതാം വഴിയിതിലെല്ലാം
 പ്രളയാഗ്നിയും മൂടിപോയല്ലോ

വിശപ്പും ദാഹവും വിരഹദുഖവും പുതച്ചു നീ
അവാങ്മുഖിയായിനിക്കുക
ജീവനകാഴ്ചയുടെ പച്ചലഹരിയിൽ നഗ്നനായി
എല്ലാമറിഞ്ഞുമറിയാതെയും
 സരസമായി ജീവിതമൊടുക്കുക

കനകാമ്പരം പൂത്തതും കണീക്കൊന്നപൂത്തതും
 കർക്കിടകവാവും നീ മറന്നേപോകുക
നഗരങ്ങളലഞ്ഞു പൊള്ളിച്ചകൃശപ്പാതമീ
തെരുവോര തണലിൽ വെച്ചേക്കുക.

കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം.

 ശുദ്ധവാഴ്ച്ചതൻ ആത്മനൊമ്പരവും
കൊടും നിശ്വാസങ്ങളുമിനി
 കരയറ്റുപകയ്ക്കും കടൽക്കയത്തിലേക്കെറിയുക.
ആത്മമിത്രമേ... നിന്റെയാ കൊടിക്കൂറകൾ
ഇനിയാ..ബോധിയിലകളീലമരട്ടേ..

2011 നവംബർ 29, ചൊവ്വാഴ്ച

പുല്ലുവിലയാണ്

മുല്ലപെരിയാറിന്റെ കാര്യത്തിൽ പുല്ലുവിലയാണ് കേന്ദ്രത്തിനും,സുപ്രിംകോടതിക്കും. രാജ്യമൊരു വലിയ ദുരന്തമുഖത്താണന്നു പലയാവർത്തി വാമൊഴിയാൽ മൊഴിഞ്ഞിട്ടും അച്ചുനിരത്തി പറഞ്ഞിട്ടും തെല്ലും കുലുക്കമില്ലാതെ കേരളത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ് കേന്ദ്രവും,കോടതിയും.സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു ഈ വിഷയമറിയാവുന്ന ആർക്കുമറിയാം.

വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.

ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.

ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.

സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.

ഡാംപ്പൊട്ടി നാലുജില്ലകളിൽ പെടുന്ന ജനങ്ങൾ അറബികടലിലേക്കു ഒഴുകിപോയാലും ഇക്കണക്കിനു കോടതിയും കേന്ദ്രസർക്കാറും അനങ്ങില്ല.അത് സ്വഭാവികമായ ഒരുദുരന്തം മാത്രം. അന്നും തമിഴ്നാട് കേരളത്തിൽനിന്നും കരാർ പ്രകാരം കിട്ടാനുള്ള വെള്ളത്തിനായി സുപ്രിംകോടതിയിൽ കേസുകൊടുക്കുമായിരിക്കും. ഡാം പൊട്ടുന്നതൊ ജനങ്ങൾ ചത്തൊടുങ്ങുന്നതോ ലാഭകരമായ കച്ചവടമല്ലാത്തത്കൊണ്ട് കോടതിയും നിലപാടുസ്വീകരിക്കണ്ട കേന്ദ്രസർക്കാരും കേരളം കുറ്റകരമായ അനാസ്ഥകാട്ടിയെന്നു പറയും..

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

നമുക്ക് ഉണർന്നിരിക്കാം

ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം ..

2011 മാർച്ച് 19, ശനിയാഴ്‌ച

പ്രിയരേ
സൌദി അറേബിയായിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീശത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കണ്ട ബ്ലോഗർമാർ ഈ മീറ്റിലും
പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീ‍റ്റിന്റെ “ലോഗോ“

ഇതിനൊപ്പം കൊടുക്കുന്നുണ്ട്