2009, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രാണ ശ്വാസങ്ങളില്‍

ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .

ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .

നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു

ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....